Wednesday 31 December, 2008

പൂവുകൾക്കായി...


പുതിയ പ്രഭാതം
പുതിയ പ്രതീക്ഷകൾ
നിശ്ചയങ്ങൾ
എല്ലാ മുള്ളുകളും
പൂവുകളാകാൻ
പ്രാർത്ഥിയ്ക്കുന്നു
പുതു വർഷം എല്ലാവർക്കും നിറവുള്ളതാകട്ടെ

Sunday 26 October, 2008

ആയിരം സ്വരങ്ങളുള്ള അദൃശ്യസാന്നിദ്ധ്യത്തൊടൊപ്പം ഒരു വർഷം

മലയാളം ബ്ലോഗ്ലോകത്തിലെത്തിയിട്ട് ഇന്നൊരു വർഷം തികയുന്നു.
ഇത്രപെട്ടന്നോ എന്നെനിയ്ക്ക് തന്നെ സംശയം!

ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം നീണ്ട അവധിയിൽ പ്രവേശിച്ചപ്പോൾ സത്യത്തിൽ,ഒരു കൂട്ടിന് പുറത്തേയ്ക്ക് രക്ഷപ്പെട്ട ആഹ്ലാദമായിരുന്നു.
ഇഷ്ട്ടമുള്ള കാര്യങ്ങളൊക്കെച്ചെയ്യാൻ ധാരാളം സമയം!

കുറെക്കാലമായി മുടങ്ങിക്കിടക്കുന്ന ഗൗരവമുള്ള വായന തിരിച്ചുപിടിയ്ക്കുക,
ശേഖരിച്ചുവെച്ച പാട്ടുകളൊക്കെ അടുക്കും ചിട്ടയുമായി സിഡികളിലേയ്ക്ക് മാറ്റുക, നല്ല സിനിമകളെടുത്ത് കാണുക, ‘വിവരം വെയ്പ്പിയ്ക്കുന്ന’ ചാനലുകളൊക്കെയിരുന്നു കുറെനേരം കാണുക,അങ്ങിനെയങ്ങിനെ... ആക്കൂട്ടത്തിൽ,ഇടയ്ക്ക് ധാർമ്മീകരോഷമിളകുമ്പോൾ പ്രകടിപ്പിയ്ക്കാനൊരിടം എന്ന ഉദ്ദേശ്യം മാത്രമേ ബ്ലോഗ്തുടങ്ങുമ്പോളുണ്ടായിരുന്നുള്ളു.

പക്ഷെ,പിന്നീട് പല ബ്ലോഗുകളും കേറിയിറങ്ങി വായിച്ചുവന്നപ്പോഴാൺ, എന്റെ ധാരണയുടെ മൗഢ്യം തിരിഞ്ഞതും,വിലപിടിപ്പുള്ള ഒരു വെളിപാടുണ്ടായതും-എഴുത്ത്,അതെവിടെയായാലും ഗൗരവമുള്ള ഒരു ഉത്തരവാദിത്ത്വമാൺ എന്ന ബോധം!

അതുവരെ നെറ്റിലെ പ്രധാന പരിപാടി പാട്ടുകളന്വേഷിച്ചലയലായിരുന്നു.
അങ്ങിനെ പല നല്ല സൈറ്റുകളിലും ചെന്നെത്തിപ്പെട്ട്, ഒരേപോലെയുള്ള സംഗീതതാല്പര്യങ്ങൾ സൂക്ഷിയ്ക്കുന്ന കുറച്ച് നല്ല സുഹൃത്തുക്കളേയും കിട്ടിയിരുന്നു. ഭൗതീകലോകത്തിലെ ദൈനംദിന വ്യാപാരങ്ങളിൽ കിട്ടാൻ എളുപ്പമല്ലാത്തൊരു സൗഭാഗ്യമായിരുന്നു അത്.

ബ്ലോഗുലകത്തിലെത്തിയപ്പോൾ ഈ സൗഭാഗ്യത്തിന്റെ ചക്രവാളങ്ങൾ ഒന്നുകൂടി വികസ്വരമായതായിരുന്നു ഏറ്റവും ആഹ്ലാദകരമായിത്തോന്നിയ അനുഭവം.
കലാകാരന്മാരുടേയും സാഹിത്യകാരന്മാരുടേയും ചില ഒത്തുകുടലുകളേയും, കൂട്ടങ്ങളെപ്പറ്റിയുമൊക്കെ വായിക്കുമ്പോൾ വല്ലാത്ത കൊതിയും അസൂയയുമൊക്കെ തോന്നിയിട്ടുണ്ട്. ഇങ്ങിനത്തെ ‘സത്സംഗ’ങ്ങൾ,നമ്മുടെ നാട്ടിലെയൊരു സാഹചര്യത്തിൽ,പൊതുവേ പെണ്ണുങ്ങൾക്ക് കിട്ടാക്കനിയാൺ. എന്നാല്‍,ഇതാ ഇവിടെ,ഈ ബ്ലോഗ് ലോകത്തിൽ, ഒരുമാതിരിയുള്ള എന്റെ എല്ലാ താല്പര്യങ്ങളും പങ്കിടാൻ പറ്റിയവർ, ഒരു മൊസ്ക്ലിക്കിനപ്പുറം കാത്തിരിയ്ക്കുന്നു!
(അതുകൊണ്ടാകുമോ എന്നറിയില്ല,പലപ്പോഴും സ്വന്തം ബ്ലോഗ്പോസ്റ്റുകളെഴുതുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചേഴുതുക മറ്റ് പോസ്റ്റുകള്‍ക്കുള്ള കമന്റുകളാണ്‍)

ശരീര-സ്ഥലങ്ങളുടെ കാണാച്ചരടുകൾ പൊട്ടിച്ച് സൈബർലോകത്തിൽ നീന്തിനടക്കുക, ഇഷ്ട്ടം തോന്നുന്ന ചിലതുരുത്തുകളിലൊക്കെ പറന്നുകേറുക... ഇടയ്ക്കെന്തെങ്കിലുമൊക്കെ തോന്നുന്നത് പറയുക.. യഥാർത്ഥലോകത്തിൽ അപ്രാപ്യമായ രസങ്ങള്‍!

കവിത്യ്ക്ക് മാത്രമായൊരു ബ്ലോഗ് തുടങ്ങിയത് കുറേക്കഴിഞ്ഞാൺ. ആനുകാലികങ്ങളിൽ കവിതകൾ വരുമ്പോൾ,മനസ്സിരുത്തി വായിയ്ക്ക്‍ാനും,അഭിപ്രായം പറയാനും താലപര്യമുള്ള വായനക്കാരെ കൺവെട്ടത്ത് കിട്ടുക അതീവ ദുഷ്ക്കരം. അച്ചടിമാദ്ധ്യമത്തില്‍ നമ്മളറിയാത്ത നമ്മളെ അറിയാത്ത,നൂറ്കണക്കിനാളുകള്‍ കവിത,അലസമായോ മനസ്സിരുത്തിയോ ഒക്കെ വായിച്ച് കടന്ന് പോകുന്നുണ്ടാകാം.
പക്ഷെ,അവര്‍ക്കത് വായിച്ച് എന്തുതോന്നിയെന്ന് ഒരു കാലത്തും നമ്മളറിയാന്‍ പോകുന്നില്ല!


ഇവിടെ,നമുക്കറിയാവുന്ന ഏതാനും നല്ലവായനക്കാര്‍ വന്ന് കവിത വായിയ്ക്കുന്നു... വിരലിലെണ്ണാവുന്നവരെങ്കില്‍ക്കൂടി,ഉടനെ അഭിപ്രായമറിയിയ്ക്കുന്നു...
പലപ്പോഴും കവിതയുടെ ഞാന്‍ അറിയാത്ത തലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നു...
എന്റെ കണ്ണില്പ്പെടാത്ത തെറ്റുകുറ്റങ്ങള്‍ കാണിച്ചുതരുന്നു...
ബ്ലോഗില്‍ കവിതയെഴുത്ത് കൂടുതല്‍ സാര്‍ത്ഥമാകുന്നതങ്ങിനെയാണ്‍.
വളരെക്കുറച്ച്മാത്രം എഴുതുന്ന എന്നെപ്പോലെയുള്ളൊരാള്‍ക്ക്,
കൂടുതലെഴുതാനുള്ളൊരു ഊര്‍ജ്ജം പകര്‍ന്നു തരുന്നത് ഈ വായനക്കാരുടെ സന്മനസ്സാണ്‍.

ഇതിനൊക്കെമേലേയാണ്‍,ഇവിടെനിന്നും കിട്ടിയിട്ടുള്ള പുതിയഅറിവുകള്‍.മുന്‍പൊക്കെ ആനുകാലികങ്ങളും പത്രങ്ങളുമൊക്കെ വായിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കാതെ വിട്ടുകളയുന്ന പലതിനെപ്പറ്റിയും കൂടുതലറിയണമെന്നൊരു ആഗ്രഹം തോന്നിത്തുടങ്ങിയെങ്കില്‍, അതും ഇവിടെനിന്നുണ്ടായ അധിക കുതൂഹലം.


പഴയപാട്ടുകളിലെ കാവ്യാംശം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാനായി തുടങ്ങിയ
ബ്ലോഗ് മാത്രം ഒരല്പ്പം നിരാശപ്പെടുത്തി. അവയിലെ ഭാവനയോ വരികളോ ഒന്നും ചര്‍ച്ചാവിഷയമായിക്കണ്ടില്ല.

ബ്ലോഗുകളിലെ ഇടപെടലുകളിലൂടെ കുറെയേറെ നല്ല സുഹൃത്തുകളുണ്ടായി.
എങ്കിൽത്തന്നെയും,ബ്ലോഗിനപ്പുറത്തേയ്ക്ക്,
ഇ-മെയില്‍ സൗഹൃദത്തിലേയ്ക്ക് വളര്‍ന്നവ
ഒരു കൈവിരലിലൊതുങ്ങും. ജിടോക്ക് തുറക്കാറ്തന്നെയില്ല.
..
തെറ്റെന്റേത് തന്നെ!
ഞാനെഴുതുന്നത്,എന്നെ അറിയാതെ സ്വതന്ത്രമായി വായിയ്ക്കപ്പെടണം എന്ന ഒരാഗ്രഹം കൊണ്ട് ബോധപൂര്‍വ്വം തന്നെ ഒരകലം സൂക്ഷിയ്ക്കുകയായിരുന്നു.
ഒരുപക്ഷെ,അതിനെപ്പറ്റിയൊരു പരിഭവം ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കുക.

ബ്ലോഗുകളിലൂടെയുള്ള സഞ്ചാരമിപ്പോള്‍ ഒരു ശിലമായിപ്പോയിരിയ്ക്കുന്നു.
ലീവെടുക്കുമ്പോള്‍ ചെയ്യണമെന്ന് കരുതിയിരുന്ന പരിപാടികള്‍ പലതും,ആഗ്രഹിച്ചത് പോലെ നടപ്പാക്കാന്‍ ഇനിയുമായിട്ടില്ലെങ്കില്‍,അതിനീയൊരൊറ്റ കാരണമേ പറയാനുള്ളു-കമ്പൂട്ടറിനു മുന്‍പില്‍ നീണ്ടസമയമെടുത്തുള്ള ഈ ഇരിപ്പ്.


ഇടയ്ക്കൊരുമാസത്തോളം നാട്ടിലായിരുന്നപ്പോള്‍,ബ്ലോഗ്ലോകത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അത്ഭുതം തോന്നിയത്,എന്റെതായ കുറേസമയം പൊടുന്നനെ തിരിച്ചുകിട്ടിയതുപോലെയുള്ള ഒരു ലാഘവം ആ സമയത്തുണ്ടായീ എന്നതാണ്‍.
വീണ്ടും സ്വതന്ത്രയായതുപോലെ!

ഒരുകൂട്ടില്‍നിന്നും പറന്നുകേറിയത് മറ്റൊരു കൂട്ടിലേയ്ക്കാണോ എന്നൊരു
സംശയമുണ്ടായതപ്പോഴാൺ.
ഇടയ്ക്ക് തീരുമാനിയ്ക്കും,കുറേനാളിനിയിങ്ങോട്ട് കേറുകയേവേണ്ട.
പക്ഷെ,അതിതുവരെ നടപ്പായില്ല!

കഥപറയുന്ന,കവിതചൊല്ലുന്ന,വിജ്ഞാനം പകരുന്ന,തമാശകള്‍ പൊട്ടിയ്ക്കുന്ന,പഴങ്കഥ ചൊല്ല്ലിത്തരുന്ന,പാട്ട്പാടുന്ന,തത്വജ്ഞാനം വിരിയുന്ന,രാഷ്ട്രീയംവിശകലനം ചെയ്യുന്ന, കാണാക്കാഴ്ച്ചകൾ ചിത്രങ്ങളിലാക്കിക്കൊണ്ടുതരുന്ന,ആത്മീയം പഠിപ്പിയ്ക്കുന്ന,യുക്തിയുടെ വിരൽ ചൂണ്ടുന്ന,തര്‍ക്കിയ്ക്കുന്ന,വാദിയ്ക്കുന്ന.. അങ്ങിനെയങ്ങിനെ ഭൂമിയിലെയുമാകാശത്തിലേയും എന്തിനെപ്പറ്റിയും കലപിലാ സംസാരിച്ചുകൊണ്ടിരിയ്ക്കുന്ന ബഹുസ്വരരൂപിയായൊരു അദൃശ്യസാന്നിദ്ധ്യം!
വിട്ടുപോകാന്‍ തോന്നാത്ത എന്തോ ഒരാകര്‍ഷണമുണ്ടിതിന്‍.


സ്വതവേയുള്ള അലസതയും നിദ്രാദേവിയോടുള്ള അമിതാരാധനയും കാരണം,ഈ അവധികാലത്ത്‍,ഒരുപക്ഷെ തുരുമ്പെടുത്ത് പോകുമായിരുന്ന എന്റെ ബുദ്ധിയെ സചേതനമായി, ഊര്‍ജ്ജ്വസ്വലമായി നിലനിര്‍ത്തിയത് ഈ ബൂലോകത്തിലെ,കാണാമറയത്തിരിയ്ക്കുന്ന,കുറേ കൂട്ടുകാരാണ്‍.


ഞാനെഴുതിയിടുന്നത് വന്ന് വായിച്ച്പോയവര്‍ ഓരോരുത്തരുടേയും മുന്‍പില്‍,ആദരവോടെ സ്നേഹത്തോടെ തലകുനിയ്ക്കുന്നു.
വായിച്ചഭിപ്രായമെഴുതാൻ സമയം കണ്ടെത്തിയവരോട് ഈ ആദരവിനും സ്നേഹത്തിനും പുറമെ ഒന്നുകൂടി-
'നന്ദി'എന്നൊരു വാക്ക് പറഞ്ഞാലൊന്നുമാകില്ല...
മറ്റൊരു വാക്കില്ലല്ലൊ പകരം!

ബ്ലോഗ്ശരീരത്തിന്റെ ഓക്സിജനാണ്‍ കമന്റുകള്‍ എന്നാണെന്റെ വിശ്വാസം.
നീണ്ട പന്ത്രണ്ട് മാസം എന്നെയിവിടെ നിലനിർത്തി, എന്റെ പോസ്റ്റുകള്‍ക്ക് ജീവവായു പകരാൻ നിങ്ങളുണ്ടായതു കൊണ്ടാൺ ഞാൻ ഇന്നീക്കുറിപ്പെഴുതുന്നത്...
I continue to exist here because you exist!

Monday 29 September, 2008

ബ്ലോഗർമാർക്കുള്ള പത്തു കല്‍പ്പനകൾ

ബ്ലോഗ് ലോകത്ത് വർദ്ധിച്ചുവരുന്ന അനാശാസ്യ പ്രവണതകളുടെ പശ്ചാതലത്തിൽ,

Kennington (London)ൽ നടന്ന ‘Godblogs’ സമ്മേളനത്തിൽ വെച്ച്,

ബ്ലോഗർമാരേ പ്രലോഭനങ്ങളിൽ നിന്നകറ്റാനായി, പള്ളിമേധാവികൾ രൂപം കൊടുത്ത പത്തു കല്‍പ്പനകൾ-


1.നീങ്ങളുടെ ആർജ്ജവത്തിനു മുകളിലായി നിങ്ങളുടെ ബ്ലോഗിനെ പ്രതിഷ്ഠിയ്ക്കരുത്


2.നിങ്ങളുടെ ബ്ലോഗിനെ വിഗ്രഹവൽക്കരിയ്ക്കരുത്


3.നിങ്ങളുടെ അജ്ഞാതാവസ്ഥയെ മുതലാക്കി അരുതാത്തത് ചെയ്ത് നിങ്ങളുടെ അപരനാമത്തെ ദുരുപയോഗപ്പെടുത്തരുത്


4.അഴ്ച്ചയിലൊരിയ്ക്കൽ(സബാത്ത്) ബ്ലോഗിൽ നിന്നും വിശ്രമമെടുക്കുക


5.നിങ്ങളുടെ സഹബ്ലോഗർമാരെ നിങ്ങൾക്കുമുപരിയായി

ബഹുമാനിയ്ക്കുന്നതോടൊപ്പം,.അവരുടെ തെറ്റുകൾക്ക് ആവശ്യത്തിലുമേറെ പ്രാധാന്യം കൊടുക്കാതെയുമിരിയ്ക്കുക


6.മറ്റൊരാളുടെ മാനത്തെയോ,ഖ്യാതിയേയോ,വികാരത്തിനേയോ ഹനിയ്ക്കാനായി

ബ്ലോഗുപയോഗിയ്ക്കരുത്


7. നിങ്ങളുടെ ബ്ലോഗുപയോഗിച്ച് വിശ്വാസലംഘനമോ/വ്യഭിചാരമോ ചെയ്യാതിരിയ്ക്കുക,അതിനു മറ്റാരെയും അനുവദിയ്ക്കാതിരിയ്ക്കുക


8.മറ്റൊരാളുടെ ബ്ലോഗിലെ ഉള്ളടക്കം മോഷഠിയ്ക്കാതിരിയ്ക്കുക


9.നിങ്ങളുടെ സഹബ്ലോഗർക്കെതിരായി വ്യാജമായ സാക്ഷ്യം നൽകാതിരിയ്ക്കുക


10. നിങ്ങളുടെ അയൽ-ബ്ലോഗറുടെ പദവി/നിലവാരം (റാങ്കിങ്ങ്) മോഹിയ്ക്കാതിരിയ്ക്കുക,സ്വന്തം ബ്ലോഗിന്റെ ഉള്ളടക്കവും സ്ഥാനവും കൊണ്ട് തൃപ്തിപ്പെടുക.


11.ഒരു ബ്ലോഗറെന്ന നിലയിൽ,വായിയ്ക്കപ്പെടാനും അഭിപ്രായങ്ങളറിയാനും

നിങ്ങൾക്കുള്ള അവകാശത്തിനൊപ്പം തന്നെ, സഹബ്ലോഗർമാരോടും നിങ്ങൾക്കതുപോലെയൊരു കടമയുണ്ടെന്നോർക്കുക


( പതിനൊന്നാം കല്‍പ്പന എന്റെ വക:)) )

Thursday 25 September, 2008

ഓഹൊ! ഇതൊരു പുതിയ അറിവാണല്ലോ!! (puthiya arivu)

ഇന്നു രാവിലെ വായിച്ചൊരു പത്രവാർത്ത-

The yellow spice turmeric,associated with auspicious occasions in India,has POTENT MEDICAL PROPERTIES AS WELL. India-American scientist,Krishnan Dhandapani and a colleague have found.


ഹൊ! ഇവരിത് ‘കണ്ടുപിടിച്ചി' ല്ലായിരുന്നുവെങ്കിൽ...

Monday 22 September, 2008

ഇതൊരു ഭ്രാന്തൻ സ്വപ്നമാണോ?

മൈനയുടെ പോസിറ്റിനിട്ട
കമന്റ്
‘മൈനാ
ബാബു- “പരിഹാരം വരേണ്ടതു് മുസ്ലീം സമുദായത്തില്‍ നിന്നുതന്നെ‌..”

വിമതൻ- “പക്ഷെ ഇതിനെ ഫലപ്രദമായി പ്രതിരോധിക്കണം എങ്കില്‍ മത മൌലിക വാദികള്‍ അല്ലാത്ത,സ്പെയിന്‍ മുതല്‍ ഇന്‍ഡോനേഷ്യ വരെ നീണ്ടു കിടക്കുന്ന ഒരു ഇസ്ലാമിക ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും, ആഗ്രഹിക്കാത്ത, അതിനു വെണ്ടീ ചാവാനും കൊല്ലാനും, തയ്യാറാവാത്ത,ഭൂരിപക്ഷം വരുന്ന moderate മുസ്ലീമുകള്‍ ഒരുമിച്ചു നിന്ന് അവരുടെ ശബ്ദം ഉയര്‍ത്തണം എന്നതു മാത്രമാണ് പോംവഴി എന്ന് തോന്നുന്നു..”

പ്രശ്നപരിഹാരത്തിന്റെ മർമ്മം ഇതാൺ.

സമാധാനജീവിതം മാത്രം ആഗ്രഹിയ്ക്കുന്ന ഭുരിപക്ഷം മുസ്ലീമുകളുടെയും ശബ്ദം,

മതതീവ്രവാദത്തിനെതിരെ ഒരുമിച്ചുയരുകയാൺ ഏറ്റവും ഫലപ്രദമായ പരിഹാരം.
കുറച്നാൾമുൻപ് യു.പി.യിലെ Deoband പണ്ഡിതർ മുസ്ല്ലിം തീവ്രവാദത്തിനെതിരെ ഒരു പ്രസ്താവനയിറക്കിയപ്പോൾ,അതൊരു വലീയ പ്രസ്ഥാനമായി
വളരുമെന്ന് ആശിച്ചു,
പക്ഷെ പിന്നെയൊന്നും കേട്ടതുമില്ല.

മൈനയേപ്പോലെയൊരു ഉശിരത്തിപ്പെൺകുട്ടിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്-ഒരു online declaration നു തുടക്കമിടുക.
നമ്മുടെയീക്കൊച്ചു മലയാളം ബ്ലോഗ്ല് ലോകത്തിൽ തന്നെയാകട്ടെ അതിനുള്ള

ഭാഗ്യം.ഹമീദ് മാഷിനെപ്പോലെയും,ജബ്ബാർമാഷിനെപ്പൊലെയുമുള്ളവർ
ഒപ്പമുണ്ടാകാതിരിയ്ക്കില്ല.
വാക്കു
കൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക.
അതിൽ ഒപ്പിടുന്നവർ മുസ്ല്ലീമുകൾ മാത്രമാകണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
ഇന്റർനെറ്റിന്
റെ സാദ്ധ്യതകളുപയോഗപ്പെടുത്തി,അത് ലോകം മുഴുവനുമെത്തട്ടെ.
ഒപ്പം അതിന്റെ ഹാർഡ് കോപ്പിയെടുത്ത് പത്രങ്ങൾക്കയയ്ക്കുക.

അതിലൊപ്പിടുന്ന ഓരോരുത്തരും പ്രിന്റെടുത്ത്
ചുറ്റുപാടുമുള്ള,നെറ്റിൽക്കേറാ
നാകാത്ത ആൾക്കാരെക്കൊണ്ടും ഒപ്പിടീയ്ക്കുക.
ലോകത്തിന്റെ ഓരോമൂലയിലും ഇതെത്തട്ടെ

ഇതൊരു ഭ്രാന്തൻ സ്വപ്നമാണോ?’

ആണോ?
ഇതൊരു ഭ്രാന്തൻസ്വപനമാണോ?

92ൽ ബാബ് റീ മസ്ജിദ് തകർത്തുകഴിഞ്ഞുണ്ടായ വർഗ്ഗീയകലാപക്കാലത്ത്,
'Silent Majority'-നിശ്ശബ്ദ ഭുരിപക്ഷം’ എന്നൊരു കൂട്ടായമ്മയുണ്ടാക്കി . മതേതര ഭാരതത്തിന്റെ അത്മാവ് കാത്തുസുക്ഷിയ്ക്കാനായൊരു ശ്രമം നടന്നിരുന്നു-വർഗ്ഗീയതയോട് എതിർപ്പുള്ളവരാണെങ്കിലും,നിശ്ശബ്ദരായിരിയ്ക്കുന്ന
മഹാഭുരിപക്ഷം ഹിന്ദുക്കളൂടെയും സ്വരം കണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.

അതുപോലെയൊന്ന് ,ഇൻഡ്യയിൽ മാത്രമല്ല,ലോകമൊട്ടുക്കുള്ള സമാധാനപ്രീയരായ ഇസ്ലാം മതവിശ്വാസികളെ ഒരുമിപ്പിച്ച്,
തീവ്രവാദത്തിനെതിരെ ശബ്ദമുയർത്താനുള്ള ഒരു ശ്രമം തുടങ്ങാൻ സമയമായില്ലേ?


വർഗീയതയെ അനുകൂലിയ്ക്കാത്തപ്പോഴും,

രക്തച്ചൊരിച്ചിലിനെ വെറുക്കുമ്പോഴും,

ഇതൊക്കെ കണ്ടും കേട്ടും നിശ്ശബ്ദരായിരുന്നു പോകുന്ന,സമാധാനജീവിതം ആഗ്രഹിയ്ക്കുന്ന ഭൂരിപക്ഷം മുസ്ല്ലീമുകൾക്ക് ,വളരെ വലിയൊരു ഉത്തരവാദിത്തമുണ്ട്.

ആഗോളതലത്തിൽ മുസ്ലീമുകൾ നേരിടുന്ന ഈയൊരു സ്വത്വപ്രതിസന്ധിയെ

നേരിടാൻ അവർക്ക് മാത്രമെ കഴിയു എന്നതുകൊണ്ടാൺ ,ആ ഉത്തരവാദിത്തം വളരെ വലുതാകുന്നത്

നമ്മുടെ നാട്ടിലെ മുസ്ല്ലിമുകൾ അതിവേഗം ധ്രൂവികരിയ്ക്കപ്പേട്ടു തുടങ്ങിയിരിയ്ക്കുന്നുവെന്ന വേദനിപ്പിയ്ക്കുന്ന യാഥാർത്ഥ്യം
വിളിച്ചുപറയുന്ന കഥകൾ മാധ്യമങ്ങളിൽ പലയിടത്തും കാണാം.
താഴെക്കാണുന്നതൊന്ന് വായിയ്ക്കണേ.
Times Of India-21/9/8-Page 15



































Wednesday 10 September, 2008

തനിമലയാളത്തിനൊരു ഓണക്കാഴ്ച്ച (Thanimalayalam)

തനിമലയാളത്തിനൊരു ഓണക്കാഴ്ച്ച

Thursday 14 August, 2008

ഞാൻ ഏത്പത്രം വായിയ്ക്കണം?

ദേശീയ ഇംഗ്ലീഷ് പത്രത്തെപ്പറ്റിയാൺ ചോദ്യം.
‘ഹിന്ദു’എന്നാകും അധിക പേരും പറയുകയെന്നറിയാം.
എന്നും രാവിലെ മേശപ്പുറത്ത്കിടന്ന് ചിരിയ്ക്കുന്ന ‘ഹിന്ദു’വിനോട്
ഗുഡ്മോണിങ്ങ് മാത്രം പറഞ്ഞിട്ട്
കയ്യ് നീട്ടിയെടുക്കുക ഇൻഡ്യൻ എക്സ്പ്രെസ്സാൺ.
കാര്യം ‘ഹിന്ദു’തൊട്ടാല്‍പ്പിന്നെ അരദിവസം പോയിക്കിട്ടും!
( ‘പെൻഷണേഴ്സ് പേപ്പറ്‘ എന്നൊരു പേരുമുണ്ടത്രെ
ഹിന്ദുവിൻ)

വർഷങ്ങളായി വായിച്ച് വന്നിരുന്നത് ഇൻഡ്യൻ എക്സ്പ്രെസ്സായിരുന്നു.
ഈയിടെ കെട്ടും മട്ടുമൊക്കെ മാറ്റി, അവരൊരു ‘മേക്കോവറ്’നടത്തി.
അതോടെ ദേശിയ വർത്ത്മാനത്തിനുള്ള പ്രാധാന്യം/പേജുകൾ ഗണ്യമായിക്കുറഞ്ഞു.
സംസ്ഥാന വിശേഷങ്ങൾ നിറയുന്ന ആദ്യപേജുകൾ ഒന്നോടിച്ച് നോക്കി
മറിയ്ക്കാറാൺ എന്റെ പതിവ്.
(സങ്കുചിതമനഃസ്ഥിതി കാരണമാകും,വാറങ്കലിലും വിജയവാഡയിലും
കരിംനഗറിലുമൊക്കെ നടക്കുന്ന വിശേഷങ്ങൾ വിശദമായി അറിയണമെന്ന്
തോന്നാറേയില്ല).
ചുരുക്കം പറഞ്ഞാൽ പത്ത് മിനിറ്റ്കൊണ്ട് പത്രവായന തീറ്ന്ന്തുടങ്ങിയപ്പോൾ
ഒരു ‘പോരായ്ക’തോന്നിത്തുടങ്ങി.
ഇങ്ങിനെപോയാല്പറ്റില്ല!
അങ്ങിനെ ഇൻഡ്യൻ എക്സ്പ്രെസ്സ് നിറ്ത്തി.
നിഷ്പക്ഷതയുള്ളൊരു പത്രമാണാവശ്യം എന്ന പ്രധാനപരിഗണനയിൽ
തത്സ്ഥാനത്ത് ടൈംസ് ഓഫിൻഡ്യയാക്കി

ടി.ജെ.എസ്.ജോറ്ജ്ജിന്റെ ഞായറാഴ്ച്ച് പംക്തി മിസ്സ് ചെയ്യുന്നുവെന്നതൊഴിച്ചാൽ
(എനിയ്ക്ക് മനസ്സിൽതോന്നുന്നതൊക്കെ എഴുതിക്കളയുന്ന ഒരു മനുഷ്യൻ!)
എന്തുകൊണ്ടൊ,ഇൻഡ്യനെക്സ്പ്രെസ്സുപേക്ഷിയ്ക്കാൻ ഒരു വിഷമവും തോന്നിയില്ല.
പേപ്പറ്മാറുന്നതിൻ മുൻപ് ബൂലോകത്തെ സുഹൃത്തുക്കളോടൊന്ന്
അഭിപ്രായമാരായണമെന്നൊക്കെ ഉറച്ചതായിരുന്നു.
എന്റെ സഹജമായ അലസതകാരണം,ഇതാ ഇപ്പോഴാ‍ണതിൻ പുറപ്പെടുന്നത്.
(ഇറ്റ്സ് നെവറ് റ്റൂലേറ്റ് എന്നല്ലെ)
ടൈസ് കണ്ടിടത്തോളംകൊണ്ട്,പറയത്തക്ക ‘ചായ്‌വ്’ ഒരുവശത്തേയ്ക്കും തോന്നിയില്ല.
ഭാഷയും തെറ്റില്ല.
(ഇൻഡ്യന് എക്സ്പ്രെസ്സിന്റെ ലോക്ക്ൽ റിപ്പോറ്ട്ടിങ്ങിന്റെ ഇംഗ്ലീഷ് അസഹ്യമായിരുന്നു കേട്ടൊ)
ദേശീയ വറ്ത്തമാനം പേജുകളോളം.. (ഇത്രയ്ക്കങ്ങട് വേണോന്നാണിപ്പൊ)
ചുരുക്കിപ്പറഞ്ഞാൽ ‘ഹിന്ദു’വിന്റെ ഒരു കൊച്ചനുജത്തി.

അപ്പോളെങ്ങിനെ?
ഇങ്ങിനെതന്നെയങ്ങോട്ട് പോട്ടേന്നോ?

Saturday 26 July, 2008

ആണവക്കരാറ്-ചില നിരീക്ഷണങ്ങള്‍( Indo-US Nuclear deal)

ഒരു ഇ-മെയില്‍ ചറ്ച്ചയില്‍നിന്നു കിട്ടിയ എതാനും നിരീക്ഷണങ്ങളാണിത്.

വിവര്‍ത്തനം ചെയ്യാനുള്ള ക്ഷമയില്ലാത്തതുകൊണ്ട്,അതേപടി ചേറ്ക്കുന്നു.

സിമിയുടെ ബ്ലോഗിലെ ചൂട്പിടിച്ച വാദപ്രതിവാദങ്ങള്‍ വായിച്ചപ്പോള്‍,ഇത്കൂടിയിവിടെ പങ്ക് വെയ്ക്കാമെന്ന് തോന്നി.


The opponents of the deal fall into 3 categories

(I) The left, who are still trapped in a time warp. They still cannot break free from the sixties’ cold-war mindsets. They cannot get over the “if-it-is-America-it-has-to-be-evil” syndrome. They pee in their pants when they hear about foreign technology. These are the people who were against introducing computers into the country.


(ii) The BJP – in the heart of their hearts, they are for the deal, but would hate to let anyone else walk away with the credit. In fact, the seeds of the deal were sown during the Jaswant Singh – Steve Talbott talks. They are just quoting some technicality to oppose the deal.


(iii) Others, who haven’t really understood the nuances of the deal, but see a point in the Left’s stand that India is compromising its strategic security and becoming an ally of the US.


Let ua examine the various arguments against the deal.


1. We are compromising our strategic security: The deal is purely confined to civilian nuclear cooperation, and does not cover strategic aspects of our nuclear program. We are free to pursue our strategic nuclear program, we are free to retain our nuclear arsenal, and are even free to carry out future nuclear tests. (That the BJP government has foreclosed that option by announcing unilateral moratorium on future nuclear testing is another thing). We can choose the nuclear facilities that have to be put under IAEA safeguards, no questions asked. Out of the 22 nuclear facilities, we have declared 8 as strategic, and they are out of bounds for anyone. The remaining 14 will be progressively brought under safeguards, by 2014. The fast-breeder test reactor and the prototype fast-breeder reactor have been kept outside the safeguards regime. We have also agreed that future civilian fast-breeder reactors would be placed under safeguards, but the determination of what is civilian is solely an Indian decision. India had its way in inserting this clause despite the demands in the US Congress – some Congressmen were afraid it will help India circumvent the restrictions.




2. The fear of USA. ( I don’t think we can ever get out of this) We are a mature democracy of over a billion people, a fast growing economic superpower, one of the strongest nations in the world. Just imagine what would happen to the US economy if our IT companies were to pull out of US? (That they would never do it is another matter). Why is it that our knees still knock the moment we hear USA’s name? USA is no angel. They agreed for the deal not because of their love for India, but purely due to their economic interests. In this world, every interest finally converges at the economic interest. Just because it is in USA’s economic interests, should it mean that it would be against ours? Don’t we have a huge economic interest in harnessing nuclear energy? It is time we developed confidence in doing business with the devil, rather than running for cover at the very mention of the devil’s name. Another fear is the provisions in the Hyde Act which would seem to impinge upon our foreign policy independence. First of all, Hyde Act is a domestic US legislation whose main function is to allow nuclear cooperation with India, and US domestic legislation is binding on the US, not India. It's an enabling legislation. It's the 123 agreement that is binding on the US and India. There is no contradiction between the two. The operative part of the Hyde Act incorporates three permanent and unconditional waivers from relevant provisions of the US Atomic Energy Act. The Hyde Act allows the US Administration to engage in civil nuclear cooperation with India, waiving 3 critical requirements of the US law. Second, all these foreign policy related provisions (Iran etc) are in the non-binding section of the Hyde Act. They are there only as sops to the US lawmakers to agree to the provisions of the Act. They are only advisory in nature to the US government. Bush, while signing statement, said that he is not bound by the advisory provisions of the Act. It will be interesting to note that the China-specific Act had, in its non-binding provisions Tibet, (which is like having Kashmir in the India agreement) human rights and religious freedom for China to work on, which are far more worse than the provisions in the Hyde Act meant for India. But the Chinese are smart. They let the US keep these for whatever they are worth as they knew the value of what they were getting. Would our comrades say that China has mortgaged its foreign policy independence to the US? The binding provisions of the Hyde Act enables US to sign the 123 agreement with India, by making amendments to the US laws which the agreement would have otherwise violated. Why would there have been such a strong opposition with the US politicians and lawmakers against the deal if it were to serve only US interests? Even agreeing for argument’s sake that Hyde Act overrides 123 Agreement, according to Article VI of the US Constitution, as interpreted by the US Supreme Court, obligations of an international agreement supersede provisions of domestic law. India did manage to push through another article, 16.4, that the agreement “shall be implemented in good faith and in accordance with the principles of international law.” The phrase “principles of international law” is a clear reference to the Vienna Convention on the Law of Treaties. Article 27 of the Convention, which, as a part of customary international law, does not have to be cited to be applicable, states: “A party may not invoke the provisions of its internal law as justification for its failure to perform a treaty.” The legal opinion in the US is almost unanimous that the 123 Agreement supersedes the Hyde Act.




3. There is a large group consisting of people who are independent, and who oppose the deal not necessarily on political grounds. This is a cross section of our society including scientists, some people in the media and other sections of the general public. There are many scientists who are against the deal because they want to work in complete independence and not have anyone looking over their shoulders. India’s civil nuclear programme will be subject to IAEA safeguards. IAEA can inspect, ask questions. Very genuine fears. At the same time, let us also remember that there is a cost to any benefit. Many are led to believe that it is the Americans who are going to do this job. Fact is, they are not. IAEA is an independent body under the UN system, genuinely independent. Remember, they refused to certify that Saddam Husain was developing WMD. 140 countries across the world have accepted IAEA safeguards, though they are all signatories to NPT which India is not. IAEA safeguards ensure that nuclear fuel supplied under IAEA clearance is not diverted for military purpose. India does not do so, nor does it intend doing so. The question of IAEA inspection arises only if fissile materials, namely uranium-235, plutonium-239 or uranium-233 are in use in significant quantities or if work is in progress on uranium enrichment or on spent fuel-reprocessing or if activities involving weapons research are undertaken. None of the listed facilities have been involved in these activities in the past nor will they be so involved in the future. Bhabha Atomic Research Centre, Indira Gandhi Centre for Atomic Research, Raja Ramanna Centre for Advanced Technology and other strategic facilities are outside the list of facilities accessible to IAEA inspection. We have a strategic uranium reserve meant for military purposes which has been recognized and which we will continue to keep. Scientists cannot tolerate auditors, leave alone IAEA! On the other hand, several eminent Scientists have allayed the misplaced fears and come out in support of the deal. What more endorsement does one need than from Abdul Kalam, (who, incidentally, has no love lost for the UPA government) a person of unquestioned honesty, integrity and patriotism. Would we trust a Manmohan Singh and an Abdul Kalam or the Karats and the Advanis and the Mayawatis?




4. Another argument is that we do not need uranium and we have an indigenous programme to develop thorium-based reactors. The deal would kill the indigenous programme, they say. In the period 2000–05, the nuclear power units began to operate with high capacity factors. In 2005, unit no. 4 of the Tarapore atomic power station, India’s largest reactor and largest single-unit generating-plant attained criticality. The time was appropriate to launch a much larger nuclear power programme. However, the problem was, the availability of uranium in the country. As of now, India possesses only relatively low-grade uranium ores which cost some four or five times the international price to extract. (Sudhakaran will bear me out on this). The total quantity available is also limited. The internationally accepted nuclear power units have a capacity of 1000 MW or more and employ low enriched uranium – an option now barred to India. Again, there is an inevitable time lag before thorium can be used as a source of energy, as a sufficient capacity of fast reactors using the plutonium–uranium cycle have to be built before thorium can be utilized. I have read about 20-30 years . Yet, there is nothing that bars us from continuing to do “blue-sky” research on thorium. Our energy requirements are galloping exponentially every year – can we just afford to wait and wait?




5. Next argument – nuclear energy will not bring about energy security – it will only take care of a small percentage of our energy needs. Which single source of energy is going to take care of 100% of our energy needs? We are at the mercy of the Arabs (who can make US look like an angel) for oil. More fossil fuels, more greenhouse gases, climate change effects. Our coal has high ash content and new mine locations are in areas classified as reserve forests. The solution is to tap ALL alternative sources – nuclear, hydel, solar, wind and so on. Nuclear energy is not cheap. Is oil (trading above $130/barrel) cheap? None of us want to stop using oil because it is costly.



6. It is argued that we have to depend on imported sources for our nuclear fuel requirement, which is uncertain. Aren’t we almost 100% dependent on imported oil? Haven’t we built massive refineries to process imported crude? It is not as if India has to import all the nuclear fuel from US. India is free to buy fuel from any source, Russia, France or any other exporter.

Thursday 10 July, 2008

മോക്ഷപ്രാപ്തിയ്ക്കുതകാത്ത പെണ്മക്കള്‍

കഴിഞ്ഞ മാസം നാട്ടില്‍ ചെന്നപ്പോഴായിരുന്നു തിരുവനന്തപുരത്തെ വല്ല്യമ്മയുടെ (അമ്മയുടെ ചേച്ചി)മരണം.
95 വയസ്സ് വരെ ജീവിച്ച വല്ല്യമ്മ,അവസാനത്തെ രണ്ട് വറ്ഷങ്ങള്‍ കിടക്കയില്‍ത്തന്നെയായിരുന്ന.
സ്നേഹപൂറ്വ്വം,ക്ഷമാപൂറ്വ്വം പരിചരിച്ചിരുന്നതു വല്ല്യമ്മയുടെ ഇളയമകള്‍.
ഹൃദ്രോഗമടക്കം ഒരുമാതിരി എല്ലാവേണ്ടപ്പെട്ട അസുഖങ്ങളുമുള്ള ആ ചേച്ചി ഒരിയ്ക്കല്‍പ്പോലുമൊരു പരാതിയോ മടുപ്പോ പറഞ്ഞുകേട്ടിട്ടില്ല.
മറിച്ച് അമ്മയേ ശുശ്രൂഷിയ്കാന്‍ തനിയ്ക്ക് ഭാഗ്യമുണ്ടായല്ലോ എന്ന മട്ടായിരുന്ന

നല്ല തെളിഞ്ഞ ഓറ്മ്മയുണ്ടായിരുന്ന വല്ല്യമ്മ,ചേച്ചി അടുത്തു വരുമ്പോഴൊക്കെ,തളറ്ന്ന ശബ്ദത്തില്‍
‘അമ്മു കുളിച്ചോ?’
‘അമ്മു കാപ്പികുടിച്ചോ’
‘അമ്മുന്റെ മുഖം വല്ലാതെയിരിയ്ക്കുന്നു,അസുഖം വല്ലതുമുണ്ടൊ?’
എന്നൊക്കെ ആകാംക്ഷയോടെ അന്വേഷിയ്ക്കാറുമുണ്ടായിരുന്നു.

കണ്ടുനില്‍ക്കുന്നവരുടെ മനസ്സ് ആറ്ദ്രമാക്കുന്ന ആത്മബന്ധം!

എങ്കിലും വല്ല്യമ്മ മരിച്ചുകഴിഞ്ഞപ്പോള്‍ അന്ത്യകറ്മ്മങ്ങള്‍ ചെയ്യാന്‍ ചേച്ചിയ്കവകാശമില്ല!
ചേച്ചിയുടെ പെണ്മക്കള്‍ക്കുമവകാശമില്ല!


ആലുവയില്‍ താമസിയ്ക്കുന്ന വല്ല്യമ്മയുടെ മകന്റെ (ചേട്ടന്‍ നേരത്തെ മരിച്ചുപോയി)മകളുടെ മകന്‍ എത്തേണ്ടിവന്നു മരണാനന്തരച്ചടങ്ങുകള്‍ക്കായി. പന്ത്രണ്ടാം ക്ലാസും എന്ററന്‍സും പാസായി അന്തരനടപടികള്‍ തുടരുന്ന തിരക്കില്‍നിന്നു വന്ന് ,അന്ന് തന്നെ മടങ്ങേണ്ടി വന്ന ആ മോന്‍, ഈ മുത്തശ്ശിയെ കണ്ടിട്ടുള്ള സന്ദറ്ഭങ്ങള്‍ കൈവിരലിലെണ്ണാം.
പിന്നെ അഞ്ചാം ദിവസം സഞ്ചയന സംബന്ധിയായ കറ്മ്മങ്ങള്‍ക്കും കുട്ടിയൊന്ന് വന്നുപോയി.

ദഹനത്തിനും പിന്നെ സഞ്ചയനത്തിനും( ചിതയില്‍നിന്നും അസ്ഥി ശേഖരണം) മറ്റും പെണ്മക്കളെ ആ പ്രദേശത്തേക്കൊന്നും അടുപ്പിയ്ക്കുകപോലുമില്ല.
നാട്ടിലെല്ലായിടവും ഇങ്ങിനെതന്നെ.
അടുത്ത ബന്ധത്തില്‍ ആണ്കുട്ടികളില്ലെങ്കില്‍ ,തൊട്ടുതെറിച്ച ബന്ധത്തിലുള്ള ആരെയെങ്കിലും ഒപ്പിയ്ക്കും.ആറ്ക്കാനുംവേണ്ടി ഓക്കാനിയ്ക്കുന്നതുപോലെ അവരിതൊക്കെ ചെയ്തെന്ന് വരുത്തി അവരുടെ പാട്ടിന്‍ പോകുമ്പോള്‍ ,ഹൃദയമുരുകി തേങ്ങലടക്കി പെണ്മക്കള്‍ കാണാമറയത്ത് നില്‍ക്കുകയാവും.

എല്ലാ പ്രദേശങ്ങളിലും ഇതുതന്നെയാണെങ്കിലും,തുടറ്ന്നുവരുന്ന മരണാനന്തക്രിയകളില്‍നിന്നുപോലും പെണ്മക്കളെ അകറ്റിനിറ്ത്തുന്ന ഒരു രീതി,ഞാന്‍ മനസ്സിലാക്കിയിടത്തോളം,കൂടുതലായി ക്കാണുന്നതു തിരുവന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ്‍.
പതിനാറിനോമറ്റൊ ഒരു ‘സറ്വ്വാണി’ ചടങ്ങുണ്ട്.അന്നാറ്ക്കുവേണമെങ്കിലും കറ്മ്മങ്ങള്‍ ചയ്യാം.
അപ്പോള്‍ മാത്രം ഔദാര്യപൂറ്വ്വം സ്ത്രീകള്‍ക്ക് ഒരവസരം കൊടുത്തിട്ടുണ്ട്.

പ്ക്ഷെ,ആലപ്പുഴമുതല്‍ വടക്കോട്ട്,ഏറണാകുളം തൃശൂറ് ഒക്കെ സഞ്ചയനം കഴിഞ്ഞു, പതിനൊന്നോ പതിനാറോ വരെ, പെണ്മക്കള്‍ നിത്യബലിയിടാറുണ്ട്.
മേല്ല്‍പ്പറഞ്ഞ ചേച്ചിതന്നെ,വറ്ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തു വെച്ച് തന്റെ ചിറ്റമ്മയ്ക്ക് വേണ്ടി (എന്റെ അമ്മയ്ക്ക്) ബലിയിട്ടിട്ടുണ്ട്.
വീണ്ടും വടക്കോട്ട് നീങ്ങുമ്പോള്‍,പാലക്കാടൊക്കെ ഞാന്‍ അന്വേഷിച്ചിടത്തോളം ഈ തിരുവന്തപുരം രീതിയാണെന്നാണറിഞ്ഞതു.

കേരളത്തിലെ ബാക്കിയിടങ്ങളിലൊക്കെ എങ്ങിനെയാണെന്നറിഞ്ഞാല്‍ക്കൊള്ളാം.

സ്വകാര്യസംഭാഷണങ്ങളില്‍ പല പെണ്മക്കളും ഇതിനെക്കുറിച്ച് രോഷം കൊള്ളുന്നത് കേട്ടിട്ടുണ്ട്.
അപ്പോഴൊക്കെ ഞാന്‍ പറ്യും,‘നിങ്ങള്‍ നിറ്ബ്ബന്ധമായി പറയണമായിരുന്നു അമ്മയുടെ/അഛന്റെ കറ്മ്മം എനിയ്ക്കും ചെയ്യണം’ എന്ന്.
അതിനുള്ള മറുപടി ‘ആ സമയത്തു നമ്മളായിട്ടൊരു പ്രശ്നമുണ്ടാക്കണ്ടല്ലൊയെന്ന് വിചാരിച്ചു’ എന്നാകും.
ഇങ്ങിനയാണ്‍ പെണ്മ്ക്കള്‍ മാതാപിതാക്കളുടെമോക്ഷപ്രാപ്തിയ്ക്ക് പോലും ഉപകാരമില്ലാത്തവരായി തീരുന്നതു!

നായറ്സമുദായത്തിന്റെ എടുത്തുപറയാവുന്ന ഒരു മേന്മ,എന്റെ അഭിപ്രായത്തില്‍,പെണ്മക്കള്‍ക്ക് കൊടുക്കുന്ന പ്രാമുഖ്യവും മൂല്ല്യവുമാണ്‍.
സ്ത്രീധനസംമ്പ്രദായം അവരില്‍ പലരും സ്വീകരിച്ച്തുടങ്ങിയതോടെ ഈ ‘സ്ത്രീപക്ഷം’
ഏറെക്കുറെ ദുറ്ബ്ബലമായിത്തുടങ്ങി.

സമുദായത്തിന്റെ രീതിയനുസരിച്ചാണെങ്കില്‍ ‘പുലബന്ധം’ പോലുമില്ല ആദ്യം പറഞ്ഞ പന്ത്രണ്ടാംക്ലാസുകാരന്‍.
പക്ഷെ,തിരുവന്തപുരം ശൈലിയില്‍ മകളുടെ മകന്‍ അവസാന കറ്മ്മംചയ്യുന്നതിനേക്കാളും മഹത്തരമാണത്രെ മകന്റെ മകന്‍-പൌത്രന്‍- ചെയ്യുന്നതു!!
ധറ്മ്മം,അറ്ത്ഥം,കാമം,മോക്ഷം എന്നീ നാല്‍ പുരുഷാറ്ത്ഥങ്ങളില്‍ , നരകത്തില്‍ നിന്നു ത്രാണനം ചെയ്ത് (രക്ഷിച്ചു) മോക്ഷമാറ്ഗ്ഗം നേടിക്കൊടുക്കുന്നവനാണത്രെ ‘പുത്രന്‍ ’ (സംസ്കൃതം കഷ്ട്ടിയാണ്‍,തെറ്റുണ്ടെങ്കില്‍ തിരുത്തുമല്ലൊ).
പുത്രിയ്ക്കിവിടെ എന്തെങ്കിലും റോള്‍ ഉള്ളതായി അറിവില്ല.

ആണ്‍കുട്ടികള്‍ മതിയെന്ന് തോന്നാനുള്ള പ്രധാനകാരണങ്ങളിലൊന്ന് ഈ ‘മോക്ഷപ്രദാനഗുണ’മാണെന്ന് പറഞ്ഞുവരുന്നു.
കുടുംബനാമം നിലനിറ്ത്തല്‍,വാറ്ദ്ധ്യകത്തിലെ തുണ,മറ്റ് സാമ്പത്തിക കാരണങ്ങള്‍ ഒക്കെ പുറകെയുണ്ട്.
മരണാനന്തരചടങ്ങുകളിലൊക്ക പുരുഷമൂല്ല്യാധിഷ്ട്ടിതമായ വൈദീകപാരംബര്യം കടന്നു
കേറിയതോടെയാകണം പെണ്മ്കളെ ഇങ്ങിനെ മാറ്റിനിറ്ത്തിത്തുടങ്ങിയതു.

തിരുവന്തപുരത്തെയും പാല്‍ക്കാട്ടെയുമൊക്കെ തമിഴ് സംസ്കാരത്തിന്റെ ആധിക്യവും ഇതിനാക്കം കൂട്ടികാണണം.

പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്നതിനു മുന്‍പും പിന്നെയും അവരെ കൊലയ്ക്ക് കൊടുക്കുന്ന പ്രവണത പരക്കെ തുടരുന്ന ഇന്‍ഡ്യാമഹാരാജ്യത്തിന്റെ കീഴറ്റത്തു കിടക്കുന്ന നമ്മുടെ കൊച്ചുനാട്ടില്‍ ഇന്നും സ്ത്രീ-പുരുഷാനുപാതം ആരോഗ്യകരമായി നിലനില്‍ക്കുന്നതു,പഴയൊരു പാരമ്പര്യത്തിന്റെ ബാക്കിപത്രമായി,പെണ്‍ക്കുട്ടികള്‍ കുറെയൊക്കെ വിലമതിയ്ക്കപ്പെടുന്നതു കൊണ്ടാ‍ണ്‍.

മരണാന്തരം ആത്മാവിന്‍ നിത്യശാന്തി നേടിക്കൊടുക്കുന്ന ഇടപാടില്‍ നിന്നു പെണ്മക്കള്‍ പുറത്താക്കപ്പേടുന്നതു,സ്ത്രീധനത്തിന്‍ പുറമേ മറ്റൊരു കാരണവുംകൂടിയായിമാറിയേക്കാം,
പെണ്മക്കളുടെ കമ്പോളനിലവാരത്തകറ്ച്ചയ്ക്ക്.


ചന്ദനവും കുങ്കുമവുമൊക്കെ R.S.S സ്റ്റൈലില്‍ നീട്ടിവരച്ച് ,ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ‘മതനീരാസ’ത്തെപ്പറ്റി അപകടശങ്കയിലുഴലുന്ന N.S.S മേധാവികള്‍ക്ക് ഇതൊന്നും ശ്രദ്ധിയ്ക്കാന്‍ സമയമില്ലെന്നറിയാം.
ഒരു പ്രതിഷേധക്കുറിപ്പിവിടെ എഴുതിയതുകൊണ്ട് എന്തെങ്കിലുമൊരു വ്യത്യാസം വരുമെന്നും കരുതുന്നില്ല.എങ്കിലും ഇതു വായിയ്ക്കുന്ന ഏതെങ്കിലുമൊരു മകള്‍ ,സ്വന്തം അവകാശം ചോദിച്ച് വാങ്ങാന്‍ തീരുമാനിച്ചാല്‍ അത്രയ്ക്കെങ്കിലുമായല്ലൊ എന്നൊരു അതിമോഹം!


അടിക്കുറിപ്പ്
__________

അത്മാവുണ്ടോ, മരണാനന്തരകറ്മ്മങ്ങള്‍ക്കൊണ്‍ അതിനു ഗതികിട്ടുമോ. എന്നൊന്നുമല്ല ഇവിടെ വിഷയം എന്നുകൂടി വ്യക്തമാക്കട്ടെ.
സ്ത്രീകള്‍ പാറ്ശ്വവല്‍ക്കരിയ്ക്കപ്പേടുന്ന മറ്റൊരിടം ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണിവിടെ ഉദ്ദേശ്യം.


Monday 9 June, 2008

In support of Injippennu

I would like to express all my support to Injippenu in the face the unethical means Kerals.com is following,to intimidate her.
(Sorry for not typing in Malayalam,I'm away from home)

Saturday 31 May, 2008

In Protest of kerals.com

Though the contents of my Blog,at the moment, are left alone by kerals.com, I join my fellow bloggers (who's posts were lifted and reproduced by Kerals.com in a blatant violation of Intellectual
property rights) in strongly condemning their shameful act.
I promise my whole hearted support in all future events related to this issue

Tuesday 29 April, 2008

പുഷ്യരാഗമോതിരമിട്ടൊരു..

കാവ്യസംഗീതത്തില്‍ പുതിയ പോസ്റ്റ്

ഇവിടെ

നോക്കുമല്ലോ

Tuesday 22 April, 2008

കാവ്യസംഗീതം(kaavyasangeetham)

എന്റെ പുതിയ ബ്ലോഗിനോട് ഗൂഗിള്‍ന്‍ പിണക്കമാണെന്നു തോന്നുന്നു
ആഗ്രിഗേറ്ററുകള്‍ക്കും..
ഇവിടെയൊന്നു നോക്കുമല്ലോ

Sunday 30 March, 2008

ഈ നിമിഷം തീവ്രവാദം എവിടെയൊക്കെ എങ്ങിനെ..

ഈ Map എത്രത്തോളം ആധികാരികമാണെന്നറിയില്ല..
ചില സംഭവങ്ങളൊക്കെ ഗൂഗിളില്‍ നോക്കിയിടത്തോളം
ശരിയാണ്‍
വസ്തുതാപരമായ തെറ്റുകളുണ്ടെങ്കില്‍ ആറ്ക്കെങ്കിലും അതു
ചൂണ്ടിക്കാണിയ്ക്കുകയുമാകാമല്ലൊ.
എനിയ്ക്കു കിട്ടിയ വിവരമിങ്ങിനെ-

“ This is very interesting! When you click on the
website link below, a world map comes up showing
what all strange and dangerous things are happening
right now in every country in the entire world. It
is updated every five minutes. You can move the map
around, zero in on any one area and actually up-load
the story of what is going on. It is amazing when
you can see the things that are happening right here..
sometimes right in your own state or
even your city. Global Incident Map: There is a
lot happening in our world every minute. This 'map'
updates every 300 seconds...constant 24/7.”

http://www.globalincidentmap.com/home.php

Sunday 16 March, 2008

പുതിയ ഇരുട്ടടി

പുതിയ ഇരുട്ടടിയെപറ്റി ഇന്നത്തെ 'ഹിന്ദു'മാഗസീന്‍ വിഭാഗം എഴുതിയിരിയ്ക്കുന്നതു,വായിയ്ക്കാത്തവറ്ക്കു വേണ്ടി ഇതാ-കഴിയുന്നിടത്തോളം ആള്‍ക്കാരിലേയ്ക്കീവിവരങ്ങള്‍ എത്തട്ടെ.

ഇതാ ഇവിടെവരെ ഒന്നുപോകൂ

ഇതിനോടനുബന്ധമായി കഴിഞ്ഞദിവസം കിട്ടിയ ഒരു മെയില്‍-

A woman at a Gas nightclub (Mumbai) on a Saturday night
was taken by 5 men,Who according to hospital and
police reports, gang raped her before
dumping her at Bandstand Mumbai. Unable to remember
the events of the evening, tests later confirmed the
repeat rapes along with traces of rohypnol in her
blood.
Rohypnol, date rape drug, is an essentially a small
sterilization pill.
The drug is now being used by rapists at parties to
rape AND sterilize their victims. All they have to do
is drop it into the girl's drink. The girl can't
remember a thing the next morning, of all that had
taken place the night before. Rohypnol, which
dissolves in drinks just as easily, is such that the
victim doesn't conceive from the rape and the rapist
needn't worry about having a paternity test
identifying him months later.

The Drug's affects ARE NOT TEMPORARY - they are
PERMANENT. Any female that takes it WILL NEVER BE
ABLE TO CONCEIVE. The weasels can get this drug from
anyone who is in the vet school or any university.
it's that easy, and Rohypnol is about to break out big
on campuses everywhere.

Believe it or not, there are even sites on the
Internet telling people how to use it. Please forward
this to everyone you know, especially girls.

Girls, be careful when you're out and never ever leave your
drink unattended.


(added - Always buy your own drinks, ensure even soft drink bottles or cans received are Unopened or sealed; don't even taste
someone else's drink)

There was already been a report in Singapore of girls
drink been Spiked by Rohypnol.
Forward this to all your friends and save them from a possible dangerous situation.

Rohypnolനെ പറ്റി വിക്കിപ്പീഡിയ പറയുന്നു-
According to the National Institute on Drug Abuse

"Rohypnol" can incapacitate victims and prevent them from resisting sexual assault. It can produce "anterograde amnesia," which means that individuals may not remember events they experienced while under the effects of the drug."





Saturday 8 March, 2008

വനിതാദിനം-ബോധവല്ക്കരണം ഇങ്ങിനേയും

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോള്‍
മലയാളിപ്പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരാണ്‍.
പക്ഷെ,സ്വന്തമായി ജോലിചെയ്തു വരുമാനമുണ്ടാക്കുന്ന സ്ത്രീകള്‍
വെറും 31.6% മാത്രം.

ഇതിനെതിരെ,ഇന്ത്യന്‍ ശരാശരി 39% ആണെന്നും ഓറ്ക്കണം.
അല്‍പ്പമെങ്കിലും വായാനാശീലമുള്ള മലയാളിസ്ത്രീകളുടെ പ്രീയപ്പെട്ട
പ്രസിദ്ധീകരണമായ ‘വനിത’ യാണ്‍ ഈ കണക്കുകള്‍ പറയുന്നതു.

ഈ അവസ്ഥയ്ക്ക് പ്രധാനകാരണവും ‘വനിത’ ഒറ്റവാക്കില്‍പ്പറയുന്നു-
തെറ്റായ മനോഭാവം.

എറണാകുളം മഹാരാജാസ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം പ്രഫ.ഡോ.മേരീ മെറ്റില്‍ഡ നടത്തിയ പഠനം,താഴ്ക്കാണുന്ന ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നും പറയുന്നു.

ഇനി ചോദ്യങ്ങള്‍ ശ്രദ്ധിയ്ക്കുക-

1.സ്ത്രീയുടെ ജീവിതത്തില്‍ പ്രധാന റോള്‍ എന്താണു?
2.പുരുഷനെ അപേക്ഷിച്ചു കുട്ടികളുടെ പരിപാലനത്തിലും പാചകത്തിലും വീട് വൃത്തിയാക്കുന്നതിലും കൂടുതല്‍ ഉത്തരവാദിത്തം സ്ത്രീയ്ക്ക് വേണോ?
3.ചില ജോലികള്‍ പുരുഷനെക്കൊണ്ട് മാത്രമെ ചെയ്യാന്‍ സാധിയ്ക്കുകയുള്ളൊ?
4.പുരുഷന്‍ ആവശ്യപ്പെട്ടാല്‍ സ്ത്രീ ജോലി ഉപേക്ഷിയ്ക്ണണോ?
5.പൂരുഷനാണോ കുടുംബത്തില്‍ ഉന്നതസ്ഥാനം വേണ്ടത്?
6.സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ഉയറ്ന്ന ലക്ഷ്യം വിവാഹമാണൊ?
7.പുരുഷന്‍ ജോലിയ്ക്ക് പോകുമ്പോള്‍ സ്ത്രീ വീട്ടുകാര്യങ്ങള്‍ നോക്കുന്നതല്ലെ നല്ലതു?
8.അവസരങ്ങള്‍ നല്‍കിയാല്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും
സ്ത്രീക്ക് വിജയിയ്ക്കാന്‍ കഴിയുമോ?
9.ഒരു നല്ലഭാര്യ,തന്റെ ഭര്‍ത്താവിന്‍ വിധേയയായിരിക്കേണ്ടേ?
10.സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും തെറ്റുണ്ടെന്നു
വിശ്വസിയ്ക്കുന്നുണ്ടൊ?
11.സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം ആവശ്യമുണ്ടോ?
12.സ്ത്രീ കുടുംബത്തിന്‍ ബാധ്യതയാണോ?
13.അമ്മമാറ്ക്ക് മാത്രമെ കുട്ടികളെനന്നായി വളറ്ത്താന്‍ സാധിക്കുകയുള്ളോ?
14.വീട്ടില്‍ ഒരുകുട്ടിയെ ഉള്ളുവെങ്കില്‍ അത ആണായിരിയ്ക്കണോ?


ഈ ചോദ്യങ്ങള്‍ പഠനകറ്ത്താവ് തയാറാക്കിയ അതേരൂപത്തിലാണൊ അതോ ‘വനിത’യുടെ അജണ്ട അനുസരിച്ചു വാക്യഘടനയില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടൊ എന്നറിയില്ല.

ഏതായാലും ഏഴും ഒമ്പതും ചോദ്യങ്ങള്‍ ശ്രദ്ധിയ്ക്കുക.
‘ശരിയായ’ഉത്തരം എഴുതാനായിട്ട് പ്രേരിപ്പിയ്ക്കാനുള്ളവക ചോദ്യത്തില്‍ തന്നെയുണ്ട്.
ബോധവല്‍ക്കരണം ഇങ്ങിനെയും നടത്താം,അല്ലെ?
മലയാളിസ്ത്രീ വീട്ടില്‍തന്നെ ഒതുങ്ങിക്കൂടാന്‍ ഇഷ്ട്ടപ്പെടുന്നതെന്തുകൊണ്ട് എന്നന്വേഷിയ്ക്കാന്‍ ഇത്രയുമൊക്കെ ബുദ്ധിമുട്ടണമായിരുന്നൊ?


ഇതു വായിയ്ക്കുന്ന ബൂലോക സുഹൃത്തുക്കളില്‍ താല്പര്യം തോന്നുന്നുവര്‍ക്ക്,
ആണ്‍-പെണ്‍ ഭേദമില്ലാതെ ഈ ചോദ്യങ്ങള്ക്കുത്തരം,YES or NO എന്നോ,കാര്യകാരണസഹിതമോ, ഇവിടെ രേഖപ്പെടുത്താം.
ചിലപ്പോള്‍ നല്ല ഒരു ചര്‍ച്ചയ്ക്കതു വഴി വെച്ചേക്കും.
ഒന്നുകൂടി എളുപ്പത്തിനായി,ഇതാ-കോപ്പി ചെയ്തെഴുതാം
1.
2.
3.
4.
5.
6.
7.
8.
9.
10.
11.
12.
13.
14.


Tuesday 26 February, 2008

പ്രതിഭാപ്പാട്ടിലിന്റെ ആകാശം

അമൃതാനന്ദമയിപറഞ്ഞതായാലും, മാവോ പറഞ്ഞതായാലും പറഞ്ഞതില്‍ കാര്യമുണ്ടെങ്കില്‍ അത് സ്വീകരിയ്ക്കുകതന്നെവേണം.
ബഹുമാനപ്പെട്ട രാഷ്ട്രപ(ത്നി)തി പ്രതിഭാപ്പാട്ടിലിനതറിയാം.
പകുതിയാകാശം താങ്ങിനിറ്ത്തുന്നതു സ്ത്രീകളാണെന്ന മാവോസൂക്ത്തം ഇന്നലെയവറ് എടുത്തുപറയാന്‍കാര്യം,സ്ത്രീധന പീഠനവും പെണ്‍ഭ്രൂണഹത്യയുമൊക്കെ ഒഴിവാക്കണമെന്നു ഉദ്ബോധിപ്പിയ്ക്കാന്‍ വേണ്ടിയായിരുന്നു.
നല്ലകാര്യം!

ഇന്നത്തെ Railway ബഡ്ജറ്റില്‍ ബിരുദം കഴിയുന്നതുവരെ പെണ്‍കുട്ടികള്‍ക്കുസൌജന്യയാത്രയും വാഗ്ദാനം ചെയ്തിരിയ്ക്കുന്നു.
അതും നല്ലകാര്യം!

ഇതുകൊണ്ടൊക്കെ,ഇനിമുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ ജനിയ്ക്കാന്‍ അനുവദിയ്ക്കപ്പെടുമെങ്കില്‍... അത്മാഭിമാനം കൈവിടാതെ ജീവിയ്ക്കാന്‍ അവരെയനുവദിയ്ക്കുമെങ്കില്‍...

പക്ഷെ,പെണ്‍കുട്ടി പ്രായമായാല്‍ മറ്റൊരിടത്തേയ്ക്ക്‌ പറഞ്ഞയയ്ക്കേണ്ടവളാണെന്നും,വീട്ടിന്റെ കുട്ടി ആണ്‍കുട്ടിയാണെന്നും വിശ്വസിച്ചുപോരുന്ന ഒരു സമൂഹത്തില്‍,പെണ്‍കുട്ടിയ്ക്ക്‌ അനുകൂലമായി എന്തുനിയമം കൊണ്ടുവന്നാലും അതു കതിരിന്‍മേല്‍ വളംവെയ്ക്കുന്ന ഫലമേതരു.


‘സ്ത്രിധനം മേടിയ്ക്കരുത്‌-കൊടുക്കരുതു‘ എന്നൊക്കെ കൊല്ലത്തെ ശ്രീകലയ്ക്കുമറിയാമായിരുന്നു,ആദ്യംതന്നെ.
എങ്കിലും മറ്റെല്ലാ സാധാരണക്കാരിപ്പെണ്‍കുട്ടികളെയും പോലെത്തന്നെ,ഒഴുക്കിനൊത്തൊഴുകി,ഒരു സ്ത്രിധനക്കല്യാണത്തിനു തലകുനിയ്ക്കാന്‍ തയാറെടുത്ത ശ്രീകല,ആത്മാഭിമാനത്തിനു മുറിവേറ്റപ്പോഴാണു,പോലിസ്‌ സഹായം തേടിയതു. പെണ്‍ വീട്ടിലെ പണത്തിനുള്ള,പ്രതിശ്രുതവരന്റെയും വീട്ടുകാരുടേയും വൃത്തികെട്ട ആറ്ത്തി, വിവാഹത്തിനുമുന്‍പെതന്നെ വെളിച്ചത്തിലായപ്പോള്‍, ഇങ്ങിനെയുള്ളവീട്ടിലേയ്ക്കു താനിനിപ്പോകുന്നില്ലെന്നു തീരുമാനിയ്ക്കാനുള്ള വിവേചനബുദ്ധിയും തന്റേടവും ശ്രികലകാണിച്ചു.

അവിടെയാണു ആകുട്ടി വ്യത്യസ്ഥയായതു.

ഈ പത്രവാറ്ത്തവായിച്ച പെങ്കുട്ടികളൊക്കെ അടുത്ത ദിവസം മുതല്‍,
സ്ത്രിധനംചോദിച്ച്
വരുന്നവരെയൊക്കെ ചെരിപ്പൂരിയടിയ്ക്കുമെന്നുള്ള ഒരു മിഥ്യാധാരണയും നമുക്കാറ്ക്കുമില്ല.

സ്ത്രിധനമാവശ്യപ്പെടുന്നതൊരു മോശം പരിപാടിയാണെന്നു പെട്ടന്നൊരുദിവസം ബോദ്ധ്യംവന്ന്‌, ആണ്‍കുട്ടികളൊക്കെ,അതുവേണ്ടെന്നു തീരുമാനിയ്ക്കുമെന്നും വിചാരമില്ല.

വിവാഹത്തോടെ,'കൊടുക്കാനുള്ളതു കൊടുത്തു'പെങ്കുട്ടിയെ വിട്ടില്‍നിന്നും പറഞ്ഞുവിടുകയെന്ന രീതിയില്‍നിന്നാകണം ഇങ്ങിനെയൊരു അലിഖിതനിയമവും ഉടലെടുത്തതു. അതങ്ങിനെയല്ലാത്ത സമുദായങ്ങളില്‍-പെണ്‍കുട്ടി കുടുംബത്തിലൊരംഗം തന്നെയായിത്തുടരുന്ന (സ്വന്തം വീട്ടില്‍തന്നെ താമസംതുടരുന്നു എന്ന അറ്ത്ഥത്തിലല്ല-ആണ്‍കുട്ടികളെപ്പോലും അതിനിപ്പോള്‍കിട്ടാറില്ലല്ലൊ) നായറ്സമുദായത്തിലെന്നപോലെ,സ്ത്രീധനം പൊതുവേ നിലവിലില്ല. പക്ഷെ,സംഗതി കൊള്ളാമെന്നു കണ്ടതിനാലാകാം,അവരില്‍പ്പോലും ഇന്നുചിലറ് ചോദിയ്ക്കാനും കൊടുക്കാനുമൊക്കെ തുടങ്ങിയിട്ടുണ്ട്.

മറ്റൊരറ്ത്ഥത്തില്‍പ്പറഞ്ഞാല്‍,പെണ്‍കുട്ടിയ്ക്കവകാശപ്പെട്ട സ്വത്താണു സ്ത്ര്‍ധനത്തിന്റെ രൂപത്തില്‍ മറ്റൊരാള്‍ക്ക്‌ കൈമാറപ്പെടുന്നതു.

മനുഷ്യറ്ക്കെന്തിനാണു സ്വത്ത്‌?
ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍, ഭാവിയിലേയ്ക്കുള്ള സുരക്ഷ!
പക്ഷെ, തനിയ്ക്കവകാശപ്പെട്ടതെങ്കിലും,തനിയ്ക്കു യാതൊരു വിനിമയാവകാശവുമില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന ഈ ധനം എത്രപെണ്‍കുട്ടികളുടെ ഭാവി ഭദ്രമാക്കിയിട്ടൂണ്ട്‌?

ഈ ധനം എങ്ങിനെയാണുപയോഗിയ്ക്കപ്പെടുന്നതെന്നു അന്വേഷിയ്ക്കാനും,അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എത്രപെണ്‍കുട്ടികള്‍ക്കുണ്ട്‌?

കല്ല്യാണം കഴിയുന്നതോടെ, സ്വന്തംവീട്ടിലിടം നഷ്ട്ടപ്പെടുകയും,
വൈവാഹികജീവിതമെങ്ങാനും ദുരിതം നിറഞ്ഞതായിപ്പോയാല്‍,നരകതുല്ല്യമായ ആ ജീവിതത്തില്‍നിന്നും രക്ഷപ്പെടാനാകാതെ,
ആലംബമറ്റ് അതില്‍തന്നെ എരിഞ്ഞൊടുങ്ങേണ്ടിവരികയും ചെയ്യുന്ന സ്ത്രീജന്മങ്ങള്‍ക്ക്‌, ഈ സ്ത്രീധനം കൊണ്ടെന്താണ്‍ പ്രയോജനം?

അല്ലെങ്കില്‍,അകാലവൈധവ്യം സംഭവിച്ചാല്‍,സ്ത്രിയ്ക്കും അവളുടെ കുട്ടികള്‍ക്കും പരാശ്രയംകൂടാതെ ജീവിയ്ക്കാന്‍ അവളുടെയീസ്വത്തുപകരിയ്ക്കാറുണ്ടോ?

പിന്നെയെന്തിനാണ്‍ വിവാഹസമയത്തീ 'ധനം'കൈമാറ്റംചെയ്യപ്പെടുന്നതു?

അതോ പെണ്ണിന്റെ 'ഭാരം'മറ്റൊരാള്‍ ഏറ്റെടുക്കുന്നുതിനുള്ള കൂലിയാണോയിതു?

ഭറ്ത്താവിനോ അയാളുടെ കുടുംബത്തിനോ ഒരുപകാരവുമില്ലാത്ത,ഒന്നും സംഭാവനചെയ്യാനില്ലാത്ത, തീറ്റിപ്പോറ്റാന്‍ മാത്രമുള്ള ഒരു ജന്മമാണ്‍ പെണ്ണെന്നല്ലേ ഇവിടെവന്നുകൂടുന്നതു?
അങ്ങിനെയാണെങ്കില്‍,ജീവിതയാഥാര്‍ത്ഥ്യവുമായി യാതൊരു ബദ്ധവുമില്ലാത്ത ഒരു മൂഢസങ്കല്‍പ്പത്തിന്റെ പുറത്താണ്‍ സ്ത്രിധനസമ്പ്രദായം നിലനിന്നുപോരുന്നതു എന്നുപറയണം.

പക്ഷെ,ഇങ്ങിനെയൊന്നും മിയ്ക്കവരും ആലോചിയ്ക്കാറില്ലല്ലൊ..
ഇല്ലാത്ത പണമുണ്ടാക്കിയും,കുടുംബംപോലും പണയപ്പെടുത്തിയും സ്ത്രിധനമൊപ്പിച്ചെടുത്തു മകളെ 'പറഞ്ഞയയ്ക്കുമ്പോള്‍ ',അവളുടെ ഭാവി സുരക്ഷിതമായിയെന്നു മാതാപിതാക്കളാശ്വസിയ്ക്കുന്നു.. തന്റെ ജീവിതമിനി സ്വസ്തം ഭദ്രമെന്നൊക്കെ പെണ്‍കുട്ടിയും സ്വപ്നംകാണുന്നു.

ഈ കണക്കുകൂട്ടലുകളെങ്ങാനും തെറ്റിയാല്‍,അവള്‍ പിന്നെയെന്തുചെയ്യുമെന്നാരും ആലോചിയ്ക്കുന്നില്ലയെന്നതു എന്നെ അത്ഭ്തപ്പെടുത്താറുണ്‍.

പെണ്‍കുട്ടിയുടെ ഭാവിസുരക്ഷിതത്വത്തിനു പ്രാധാന്യംകൊടുക്കുന്നുവെങ്കില്‍, വിവാഹസമയത്തോ,അതിനു മുന്‍പോ പിന്‍പോ, ഒന്നും അവളുടെസ്വത്തോ സ്ത്രിധനമോ കൈമാറാതിരിയ്ക്കുക.
അവളുടെ ഭര്‍ത്താവിനെയും,വീട്ടുകാരേയും കുറച്ചുകാലം പരിചയപ്പെട്ടതിനുശേഷം മാത്രം, മകള്‍ക്കു പൂര്‍ണ്ണമായും വിനിമയാവകാശം കിട്ടുന്ന രീതിയില്‍,നിങ്ങള്‍ക്കു കൊടുക്കാനാകുന്നതു കൊടുക്കുക.

സ്ത്രിധനച്ചന്തയില്‍ വിലപേശാനിറങ്ങുകയില്ലെന്നു നാട്ടിലെപ്പെണ്‍കുട്ടികളൊന്നടങ്കം ഒരു തീരുമാനമെടുത്താല്‍, സ്ത്രിധനമോഹികളൊക്കെക്കൂടി മുട്ടുകുത്തി തലകുനിച്ചുനില്‍ക്കേണ്ടിവരും... മംഗല്ല്യഭാഗ്യത്തിനായി!
അതിനുമുന്നൊരുക്കമായി,സാമാന്യം നല്ലവിദ്യാഭ്യാസവും, കഴിയുമെങ്കില്‍, സ്വന്തംകാലില്‍ നില്‍ക്കാനൊരു ജോലിയും കയ്യിലാക്കുക.

എന്നിട്ടു തലയുയര്‍ത്തി നിന്ന്‌ പറയുക-‘ആക്രാന്തമില്ലാത്തവന്‍ വരുമ്പോള്‍ മതി!’

വലിയൊരുപരിധിവരെ ഗുരുതരമായ ഒരു സാമൂഹ്യവിപത്തിനു ഇതൊരു ചികിത്സയാകും. പക്ഷെ,ഇതുവേരോടെയറുക്കണമെങ്കില്‍,ആദ്യംവേണ്ടതു പെണ്‍കുട്ടിയോടുള്ള മനോഭാവം മാറുകയാണു.
അവള്‍ക്കുസ്വന്തം കുടുംബത്തില്‍ മൂല്ല്യംനേടിക്കൊടുക്കണമെങ്കില്‍ മാതൃദായക്രമത്തിന്റെ ഒരു പരിഷ്ക്കരിച്ച രൂപം നിയമനിറ്മാണത്തിലൂടെ കൊണ്ടുവരേണ്ടിയിരിയ്ക്കുന്നു.

പുരുഷാധിപത്യമുല്ല്യങ്ങള്‍ ആഴത്തില്‍ വേരിറക്കിയിരിയ്ക്കുന്ന ഒരു സമൂഹത്തെ ആകെപിടിച്ചുലച്ചേക്കാവുന്ന,വിപ്ളവകരമായ ഇങ്ങിനെയൊരു മാറ്റം അധികംവൈകാതെ ഉണ്ടായിലെങ്കില്‍,നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍,അമ്മയുടെ വയറ്റില്‍നിന്നും,ഭര്‍തൃഗൃഹത്തില്‍നിന്നും ഒരേപോലെ അപ്രത്യക്ഷരായിക്കൊണ്ടിരിയ്ക്കും .

Sunday 27 January, 2008

കവിതകള്‍ ‘ജലതരംഗ‘ത്തിലേയ്ക്

സുഹൃത്തുക്കളേ,
എന്റെ കവിതകള്‍ക്കു മാത്രമായി മറ്റൊരു ബ്ലോഗ് -
ജലതരംഗം
വല്ലപ്പോഴുമൊന്നു നോക്കിപ്പോകുമല്ലോ.