Sunday 16 December, 2007

നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടിയാര്‍-2

‘നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രംസൃഷ്ട്ടിയ്ക്കുന്നില്ല’എന്ന,സാനിയമിര്‍സയുടെ ഉടുപ്പിലെസന്ദേശം ഇവിടെനേരത്തെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരുന്നവല്ലോ.ആ ലേഖനത്തിന്റെ ഏകദേശരൂപം താഴെചേര്‍ക്കുന്നു.
അല്‍പ്പം ദീര്‍ഘമാണു,ക്ഷമിക്കുമല്ലോ.


കുറച്ചുനാള്‍മുന്‍പ്‌, ടിവിയില്‍ കണ്ട ഒരുചര്‍ച്ചയില്‍ പ്രധാനവിഷയം കായിക രംഗത്തെ പെണ്‍കുട്ടികളുടെ വസ്ത്രാധാരണമായിരുന്നു.നേരത്തെപറഞ്ഞ,സാനിയയുടെതുപോലെ 'അശ്ളീല'(!)സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവസ്ത്രാധാരണത്തെ ചിലര്‍ ശക്തിയായി അപലപിക്കുക പോലും ചെയ്തു.
ആരാണു ഈ നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടി?
ചുറ്റും കാണുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്കു ഒന്നു കണ്ണും മനസ്സും തുറക്കുകയേ വേണ്ടു ഉത്തരം കിട്ടാനായിട്ടു.

ഒരുയാഥാസ്ഥിതികസമൂഹം വര്ച്ചിട്ട കള്ളികള്‍ക്കുള്ളില്‍ (ഈക്കള്ളികള്‍ കുടുംബത്തിന്റെയും കാലത്തിന്റെയും മാറിവരുന്ന ആവശ്യങ്ങളനുസരിച്ചു മാറ്റിവരഞ്ഞും കൊടുക്കപ്പെടും) ഒതുങ്ങി വളര്‍ന്ന്‌ സമൂഹം അനുശാസിക്കുന്ന വേഷങ്ങള്‍ മാത്രമാടി ജീവിതം ജിവിച്ചുതീര്‍ക്കലാണു 'മര്യാദയ്ക്ക്പെരുമാറല്‍'എങ്കില്‍ സ്വാഭാവികമായും അവളുടെ പേര്‍ ചരിത്രത്തില്‍പ്പോയിട്ട്‌, ചരിത്രപുസ്തകം പൊതിയുന്ന വര്‍ത്തമാനപത്രത്തില്‍ക്കൂടി, 'നല്ലരീതിയില്‍'വരാന്‍ സാദ്ധ്യത കുറവാണു.
വിലക്കുകളുടെ അദ്രുശ്യമായ ഒരു മൂടുപടമണിയിച്ചു,ആത്മധൈര്യം ചോര്‍ത്തി ഒതുക്കി,അവളുടെ ശരിയായ വ്യക്തിത്ത്വം പ്രകടമാകാന്‍ അനുവദിക്കാതെയാണ്‍ എല്ലാ ജനവിഭാഗങ്ങളും സ്ത്രീകളെ'നല്ലപെരുമാറ്റം'ശീലിപ്പിക്കുന്നതു. ഈ ഒരു രീതി ജാതിമതാതീതമായി ഒറ്റമനസ്സോടെയാണു സമൂഹം പിന്തുട്രുന്നതു. ഇവിടെ അരും ആരേക്കാളും മെച്ചമാണെന്നു ഊറ്റം കൊള്ളേണ്ട അവശ്യമില്ല.
'ഗൃഹനിര്‍മ്മാണ'കലക്കപ്പുറമൊരു മേഖലയില്‍,സാധാരണയില്‍ കവിഞ്ഞ പ്രതിഭ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീയെ അത്ര സ്വൈര്യമായി ജീവിക്കാന്‍ സമൂഹം അനുവദിക്കാറില്ല. 'മറ്റുള്ളോര്‍ക്കായ്‌ തേഞ്ഞുതീരുന്ന ചന്ദന'ത്തിന്റെ കാല്‍പ്പനികഗന്ധത്തില്‍
‍സ്വയംനഷ്ട്ടപ്പെട്ട്‌,താനാരെന്നോ,തനിക്കുവേണ്ടതെന്തെന്നോ ഒരിക്കല്‍പ്പോലുമാലോചിച്ചു,
തനിക്കുംമറ്റുള്ളോര്‍ക്കും അസ്വാരസമുണ്ടാക്കാതെ നിശ്ശബ്ദം ജീവിച്ചുമരിയ്ക്കുന്നവരാണു സമുഹത്തിനു പ്രീയപ്പെട്ട സ്ത്രികള്‍.
ക്ഷമയും സഹനവും ത്യാഗസന്നദ്ധതയും സ്ത്രീക്കു കൂടുതലുണ്ടെന്നു കരുതപ്പെടുന്നു. സഹജമായ ഈ ഗുണങ്ങളുടെ ഔദാര്യമനുഭവിച്ചു ശീലിച്ചവര്‍, പിന്നെയത്‌ തങ്ങളുടെ അവകാശമാക്കിയെടുക്കുമ്പോളാണു അതൊരു ചൂഷണമായി മാറുന്നതു.ഇതിനെപ്പറ്റിയൊന്നും ബോധവതിയാകാതെ ചൂഷണത്തിനു വഴങ്ങിക്കൊടുക്കുകക്കൂടി ചെയ്യുമ്പോള്‍ സ്ത്രീയെ സംബന്ധിച്ചിടത്തോളം,മേല്‍പ്പറഞ്ഞഗുണങ്ങള്‍ ഒരുബാധ്യതയായിമാതീരുകയാണു.

ദൃശ്യമാദ്ധമങ്ങള്‍ പ്രചരിപ്പിയ്കുന്ന ആദര്‍ശസ്ത്രിപ്രതീകങ്ങള്‍ മിക്കവാറും. സഹനവും ത്യാഗവും ക്ഷമയും സ്നേഹവും നിറഞ്ഞൊഴുകി,പ്രിയപ്പെട്ടവര്‍ക്കായി അത്മാഭിമാനം പോലും അടിയറവുവെച്ച്‌ സായൂജ്യം നേടുന്നവരാണ്‍. മറുവശത്തിനു സുഖജീവിതവും നിരന്തരസേവനവും ഉറപ്പാക്കാന്‍ ഇങ്ങിനെയുള്ള സ്ത്രിജന്‍മങ്ങളെ പാടിപ്പുകഴത്തണമല്ലോ.
ഒരു ശരാശരിപ്പെണ്‍കുട്ടിയില്‍ നിന്നു ( ഭൂരിഭാഗം പെണ്‍കുട്ടികള്‍ എന്നു വായിക്കാം) ഇതിനു വിരുദ്ധമായൊരു പെരുമാറ്റമോ,തന്‍മൂലം സമൂഹം പണിത ചട്ടക്കൂടുകള്‍ക്കൊരു ഇടര്‍ച്ചയോ ഉണ്ടാവുകയില്ല.പക്ഷെ, ഈ ശരാശരിക്കപ്പുറമൊന്നു വളര്‍ന്നുപോയാല്‍,തനിക്കുവിധിക്കപ്പെട്ട കളങ്ങള്‍ക്കു പുറത്തൊന്നുകാലൂന്നിയാല്‍,അവള്‍ക്കുഎന്തെങ്കിലുമൊക്കെ
ശിക്ഷയേറ്റുവാങ്ങേണ്ടിവരും.

അതിരുകള്‍ ലംഘിക്കാന്‍ ഉദ്വേഗം കൊള്ളുന്നവളെ ആദ്യമൊരല്‍പ്പം കൌതുകത്തോടെനോക്കിക്കണ്ടാലും, കൂടുതല്‍ക്കളിച്ചാല്‍, ഏതുമാര്‍ഗ്ഗേണയും സ്വക്ഷേത്രത്തിലേക്കു തന്നെ മടക്കിയയക്കാന്‍ കുടുംബവും സമൂഹവുംകിണഞ്ഞു ശ്രമിക്കും. അവള്‍ക്കായിക്കല്‍പ്പിച്ചുനല്‍കിയിട്ടുള്ള സ്ഥാനംവിട്ടവള്‍ പുറാത്തേക്കിറങ്ങിയാല്‍ ശിക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപായം അപവാദ പ്രചരണമാണു- സമാധാന ജീവിതം ദുഷ്ക്കരമാകുകയെന്നതു മിനിമംഗ്യാരണ്ടി-ഈ ശിക്ഷയുടെ കാഠിന്യം അവളെത്രദൂരം വഴിമാറിനടന്നു എന്നതനുസരിച്ചിരിക്കും.
അതറിയാവുന്നതു കൊണ്ടാകണം, കുറെയേറെ ചിറകിട്ടടിച്ചും തൂവലുകള്‍ പൊഴിച്ചും തളരുമ്പോള്‍, ജന്‍മനാ സമാധാനപ്രിയരായവര്‍ നിരുപാധികം കീഴടങ്ങാറാണു പതിവു അല്‍പ്പം വ്യതസ്തമായി ചിന്തിച്ച്ശീലിച്ചു വളര്‍ന്ന പലസ്ത്രീകളും,കുടുംബജീവിതതിലേക്കുകടന്നു മക്കളൊക്കെയായിക്കഴിയുമ്പോള്‍ വളരെസാധാരണമെന്നമട്ടില്‍,
അനായാസമായി പുരുഷാധിഷ്ടിതവ്യവസ്ഥിതിയിലേക്കൊതുങ്ങുകയും, പലപ്പോഴുമതിന്റെ സന്ദേശവാഹകര്‍ തന്നെയായി മാറുന്നതും കണ്ട്‌ അത്ഭുതവും ഒട്ടൊരുനിരാശയും തോന്നിയിട്ടുണ്ട്‌. അവര്‍പോലുമറിയാതെ അവരെ ഭരിക്കുന്ന ഒരു തരം ഭയമാകണം ഇതിനു കാരണം-കൂടുതലും മക്കളെച്ചൊല്ലിയുള്ള ഭയം!
വര്‍ത്തമാനകാലമൂല്ല്യങ്ങളെ പിന്തുടരാതിരിക്കുകയോ,ചോദ്യം ചെയ്യുകയൊ ഉണ്ടായാല്‍, അതു തങ്ങളുടെ ആണ്‍മ്മക്കള്‍ക്കെതിരായ ഒരു നിലപാടായിപ്പോയാലോ എന്ന ഭയം... മുഖ്യധാരക്കൊപ്പം ഒഴുകാതിരുന്നാല്‍ പെണ്‍മക്കളുടെ സുരക്ഷിതത്ത്വത്തിനുതന്നെ എന്തെങ്കിലുമൊരപകടമുണ്ടായിപ്പോയാലോ എന്നുള്ള ഭയം... അതുകൊണ്ടുതന്നെ, പെണ്‍കുട്ടികളെ മേല്‍പ്പറഞ്ഞ മൂശയില്‍തന്നെയൊതുക്കി പാകപ്പെടുത്തിവളര്‍ത്താന്‍ അങ്ങേയറ്റം ശ്രദ്ധിക്കുന്നതും അമ്മമാര്‍തന്നെ. പെണ്‍മക്കളൊരല്‍പ്പം മാറി സഞ്ചരിക്കുകയോ ചിന്തിക്കുകയൊപോലും ചെയ്താല്‍, അമ്മമാര്‍ പൊതുവേ പരിഭ്രാന്തരാകും.
അഭ്യസ്തവിദ്യരും പുറം നാടുകളില്‍വളര്‍ന്നുപഠിച്ചവരുമായ പെണ്‍കുട്ടികള്‍പോലും വിവാഹ ദിവസം,സഞ്ചരിക്കുന്ന ആഭരണശാലകളായി മാറാനും തന്റെകുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയുടെ പ്രതീകമോ പ്രസ്താവന തന്നെയോ എന്ന മട്ടില്‍,പ്രദര്‍ശനവസ്തുക്കളാകാനും മടിക്കാത്തതു ഒരുദാഹരണം മാത്രം.

" പിറ്റേന്നുവൈകുന്നേരം കോടിക്കുപ്പായവുമിട്ടു കുഞ്ഞുനൂറു രവിയുടെ അടുത്തുവന്നു നിന്നു.
നൂറുവിണ്റ്റെ കൈപിടിച്ചു നാലുവയസ്സുള്ള ചാന്തുമുത്തുവും നിന്നു.
ചാന്തുമുത്തുവിനു ഉടുപുടവയുണ്ടായിരുന്നില്ല.
അവളെത്തണ്റ്റെ അരില്‍കിലേക്കണച്ചുകൊണ്ട്‌ രവിപറഞ്ഞു,
"ഞാന്‍ മറന്നു പൊയി, നാളെ ചാന്തുമുത്തുവിനു പാവാട തയ്പ്പിച്ചു തരാട്ട്വൊ"
"മാണ്ടാ" അവള്‍പറഞ്ഞു
"വേണ്ടേ? അതെന്താത്‌? "
"തെക്കനു കൊടുത്താമതി"
"അതെന്താ ചാന്തുമുത്തുനു കുപ്പായം വേണ്ടേ? "
"തെക്കമ്പലുതാകട്ടെ"

(ഖസാക്കിണ്റ്റെ ഇതിഹാസം-ഒ.വി. വിജയന്‍)

'ചെക്കന്‍'
വളരാനായി തന്റെ അവകാശങ്ങളൊക്കെ വിട്ടുകൊടുക്കണമെന്നു ചാന്തുമുത്തുവിണ്റ്റെ അമ്മ അവളെ പിഞ്ചിലെ പഠിപ്പിച്ചിരിക്കുന്നു!.

ഇന്നു നിരത്തിലും, പൊതുവാഹനങ്ങളിലും, പലപ്പൊഴും സ്വന്തം വീടിന്റെ അകത്തളങ്ങളില്‍തന്നെയും നമ്മുടെ സ്ത്രീകള്‍/പെണ്‍കുട്ടികള്‍ ഇത്രയേറെ അപമാനം മൌനമായി സഹിച്ചുആത്മാഭിമാനം,നഷ്ട്ടപ്പെട്ടവരായിത്തീരുന്നതിന്റെ ഒരു കാരണം'നന്നായിപ്പെരുമാറാന്‍' അവര്‍ അത്രമേല്‍ ബദ്ധശ്രദ്ധരാണു എന്നതാണു കടന്നുകയറ്റങ്ങളെ ചോദ്യംചെയ്താല്‍,ശബ്ദമുയര്‍ത്തിയാല്‍,ബഹളം വെച്ചാല്‍, കയ്യുയര്‍ത്തി തടുത്താല്‍, എതിര്‍ക്കാനുള്ള ആത്മധൈര്യം കാണിച്ചാല്‍, താന്‍ 'മര്യാദ'ഇല്ലാത്തവളായി മുദ്രകുത്തപ്പെടുമല്ലോ!
സമൂഹം കല്‍പ്പിച്ചു തന്നിരിക്കുന്ന ആദര്‍ശവതികള്‍ക്കുള്ള കിരീടത്തിനു അര്‍ഹയാകണമെങ്കില്‍ 'അടങ്ങിയൊതുങ്ങി' സര്‍വ്വംസഹയായി ജീവിക്കുകയാണു വേണ്ടതു.

തന്റേടിയായപുരുഷനെ അംഗീകരിക്കുകയും തന്റേടിയായസ്ത്രീയെ അപലപിക്കുകയും ചെയ്യുന്ന സമൂഹമാണു നമ്മുടേത്‌. 'തന്റേടി'എന്നാല്‍ തന്റെ ഇടം അറിയുന്നയാള്‍. താനാരെന്നും എന്തെന്നും,തണ്റ്റെ ശക്തി-ദൌര്‍ബ്ബല്ല്യങ്ങള്‍ എന്തെന്നും ബോധമുള്ള വ്യക്തി!
ഈ ബോധം നല്‍കുന്ന ആത്മവിശ്വാസം സ്ത്രീയില്‍ കാണപ്പെടുമ്പോള്‍ നമ്മുടെ സമൂഹം എന്തുകൊണ്ട്‌ അസ്വസ്തമാകുന്നു?.
എന്തുകൊണ്ടാണു അവള്‍ മറ്റുള്ളവരില്‍ ഒരുതരം അരക്ഷിതത്വ ബോധ മുണര്‍ത്തുന്നതു?

ആത്മവിശ്വാസമുള്ള നായികമാരെ ചായംകൂട്ടിവരച്ചു,അഹങ്കാരികളാക്കി ചിത്രീകരിക്കുന്ന ദ്ര്‍ശ്യമാദ്ധ്യമങ്ങള്‍,അവരെഅടിച്ചൊതുക്കിയോ, അപമാനിക്കുകയോ ചെയ്ത വരുതിയിലാക്കുക എന്ന സന്ദേശം ഉറക്കെയുറക്കെ ആവര്‍ത്തിക്കുന്നതെന്തുകൊണ്ടു?
ഒപ്പതിന്നൊപ്പം നില്‍ക്കാന്‍ മാത്രം തലയെടുപ്പുള്ള സഹയാത്രികയെ, അവളര്‍ഹിക്കുന്ന ബഹുമാനംകൊടുക്കാനും അംഗികരിക്കാനും ധൈര്യപ്പെടാത്ത,അവനവനില്‍തന്നെ വിശ്വാസമില്ലാത്ത പുരുഷന്‍മാര്‍ സാക്ഷരകേരളത്തില്‍ ഇന്നും ധാരാളമുള്ളതെന്തുകൊണ്ടു?

ഉത്തരങ്ങള്‍ അത്ര ലളിതമല്ല!ഇതു സാമൂഹ്യ ശാസ്ത്രജ്ഞര്‍ക്കുള്ള ചോദ്യമാണു.

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും, കഴിഞ്ഞ ഒരുതലമുറയില്‍ നിന്നു വേറിട്ടുകാണുന്നഒരുണര്‍വ്വു,ഇന്നത്തെ പെണ്‍കുട്ടികളില്‍ എവിടെയൊക്കെയൊ തെളിഞ്ഞുവരുന്നുണ്ട്‌ അവരില്‍ ആത്മബോധമുണരുന്നവരുണ്ട്‌, ആത്മാഭിമാനം സ്ഫുരിക്കുന്നവരുണ്ട്‌.
'നന്നായിപ്പെരുമാറി' നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ്‌ വാങ്ങലല്ല, മറിച്ചു, സ്വന്തംജീവിതവഴി സ്വയം നിര്‍ണയിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്ന്‌ തെളിയിക്കലാണു പ്രധാനം എന്നു മനസ്സിലാക്കിവരുന്നവരുണ്ട്‌.
സ്ത്രീയുടെ നിശ്ശബ്ദമായ സഹനത്തിലും ആത്മനിഷേധത്തിലും മാത്രംമുന്‍പോട്ടു ഉന്തിതള്ളിക്കൊണ്ടുപൊയിരുന്ന ദാമ്പത്യങ്ങള്‍ ,നരകസമാനമായ കൂടുംബജീവിതങ്ങള്‍, ഇവക്കൊന്നും കൃത്രിമശ്വാസോസ്വാസംകൊടുത്തു ആയുസ്സുനിട്ടാന്‍ പല പെണ്‍കുട്ടികളും ഇന്നു തെയാറാകുന്നില്ല. (ഇപ്പൊഴത്തെ പെണ്‍കുട്ടികള്‍ക്കു തീരെ 'അഡ്ജസ്റ്റ്‌'(?) ചെയ്യാന്‍ വയ്യ എന്ന പഴി പരക്കെ ഉയരുന്നതിനുപുറകില്‍ പലപ്പോഴുമുള്ള കാരണവും ഇതു തന്നെ). വിദ്യാഭ്യാസം മാത്രം കൊണ്ടവര്‍ തൃപ്തരാകുന്നില്ല.സ്വന്തമായി ഒരു വരുമാനമുണ്ടാവുക എന്നതിന്റെ സാമ്പത്തികവും സാമുഹികവും വ്യക്തിപരവുമായ പ്രാധാന്യം അവര്‍ക്കു നന്നായി അറിയാം. ദൈവാനുഗ്രഹമായി കിട്ടുന്ന തന്റെ പ്രത്യേക കഴിവുകളെ അഭിമാനത്തോടെ വളര്‍ത്തിയെടുക്കാനും പ്രകാശിപ്പിക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്‌.

സമവാക്യങ്ങള്‍ പലതും തിരുത്തി എഴുതപ്പെട്ടുതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികമായും താരതമ്യേന പുരോഗമിച്ചുകാണുന്ന മേല്‍തട്ടുകളിലാണു ഈ സ്ത്രീമുന്നേറ്റം കൂടുതലായും കണ്ടുവരുന്നതുഈ ഒരു ബോധതരംഗം സാമൂഹ്യജീവിതത്തിന്റെ മറ്റുതലങ്ങളിലും അധികംവൈകാതെ അനുരണനങ്ങളമുണ്ടാക്കും.

പുരുഷാധിഷ്ട്ടിത മൂല്ല്യങ്ങളുടെ ഭാരം പേറിക്കിതച്ചു നീങ്ങുന്ന ഒരു സമൂഹത്തിനു മുന്‍പേ കേറിനടന്നു, താന്‍ ജീവിക്കുന്ന യാഥാസ്ഥികസമൂഹം അനുശാസിക്കുന്ന പെരുമാറ്റചട്ടങ്ങള്‍ വകവെയ്കാതെ, ഭയക്കാതെ, ജീവിതത്തിന്റെ സ്വയംനിര്‍ണയാവകാശം തിരിച്ചുപിടിക്കുന്ന ഈ പേണ്‍കുട്ടികള്‍, ചരിത്രത്തിന്റെ ഓരങ്ങളില്‍ നിന്നു നെഞ്ചിലേക്കാണു ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു.

24 comments:

ഭൂമിപുത്രി said...

‘നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍ ചരിത്രംസൃഷ്ട്ടിയ്ക്കുന്നില്ല’എന്ന,സാനിയമിര്‍സയുടെ ഉടുപ്പിലെസന്ദേശം ഇവിടെനേരത്തെ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചിരുന്നവല്ലോ.
ആ ലേഖനത്തിന്റെ ഏകദേശരൂപം
കൊടുക്കുന്നു.ചര്‍ച്ചയില്‍ പങ്കെടുത്തവര്‍(അല്ലാത്തവരും)വായിച്ചു
അഭിപ്രായം അറിയിക്കുമല്ലൊ

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം ഭൂമിപുത്രി.
പക്ഷെ, നമ്മുടെ നാട്ടില്‍ നിന്നും സമൂഹത്തിന്റെ കെട്ടുപാടുകളെ അവഗണിച്ച് വളര്‍ന്ന് വന്നിട്ടുള്ള ഒരുപാട് സ്ത്രീകളില്ലേ?

"നന്നായിപ്പെരുമാറി' നല്ലനടപ്പിനുള്ള സര്‍ട്ടിഫിക്കറ്റ്‌ വാങ്ങലല്ല, മറിച്ചു, സ്വന്തംജീവിതവഴി സ്വയം നിര്‍ണയിക്കാനുള്ള അവകാശം തനിക്കുമുണ്ടെന്ന്‌ തെളിയിക്കലാണു പ്രധാനം എന്നു മനസ്സിലാക്കിവരുന്നവരുണ്ട്‌."

അത് തന്നെയാണ് ഇന്നത്തെ തലമുറയിലുള്ള പെണ്‍കുട്ടികളെക്കുറിച്ച് എനിക്കും തോന്നിയിട്ടുള്ളത്. പക്ഷെ വര്‍ധിച്ചു വരുന്ന വിവാഹമോചന നിരക്കുകള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്.

അജയ്‌ ശ്രീശാന്ത്‌.. said...

ഭൂമിപുത്രിയുടെ അഭിപ്രായത്തോട്‌ ഞാന്‍ കുറെയൊക്കെ യോജിക്കുന്നുണ്ട്‌....
സ്ത്രീയെ നല്ലനടപ്പിന്‌ വിധിച്ച്‌ അവളെ ചൂഷണത്തിനുള്ള ഒരുപാധി മാത്രമാക്കി മാറ്റാമെന്ന സന്ദേശങ്ങളാണ്‌ പുരാണങ്ങള്‍ പോലും നമുക്ക്‌ പകര്‍ന്നുതരുന്നത്‌.

ഭര്‍ത്താവിന്റെ ഇഷ്ടം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നവളാകണം ഭാര്യ... എന്നുമാത്രമല്ല.. ഭര്‍ത്താവ്‌ അപഥസഞ്ചാരം നടത്തിയാലും ഒന്നും പ്രതികരിക്കാതെ എല്ലാം സഹിച്ച്‌ സ്വയം ഉരുകി നില്‍ക്കുന്നവളാകണം ഭാര്യ എന്ന്‌ സമൂഹം പഠിപ്പിക്കുന്നു..

സ്ത്രീ ചൂഷണത്തിന്‌ വിധേയയാവുന്നുവെന്നതില്‍ തര്‍ക്കമില്ല.. പക്ഷേ... ഭൂമിപുത്രീ.. ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ട്‌.....

പാതിവ്രത്യം എന്ന വാക്കിന്‌ അല്‍പമെങ്കിലും മാന്യത കല്‍പിക്കുന്ന സ്ത്രീകളെ ഈ ആധുനിക കാലത്ത്‌ അധികമൊന്നും കാണാന്‍ സാധിക്കില്ല... പ്രണയത്തിലകപ്പെടുന്നതുകൊണ്ട്‌ മാത്രമല്ലത്‌......

പ്രണയം തന്നെ വാക്കിന്‌ തന്നെ ഉപയോഗിച്ചുപയോഗിച്ച്‌ ജീര്‍ണത വന്നിരിക്കുന്നു. കാമുകനൊത്ത്‌ നെറ്റ്‌ കഫെകളിലും പാര്‍ക്കുകളിലും പോയി അതിരുവിട്ട സ്നേഹപ്രകടനങ്ങള്‍ നടത്തി.., നമ്മുടെ സംസ്കാരത്തിന്‌ നിരക്കാത്ത തരത്തില്‍ വിവാഹം കഴിഞ്ഞ്‌ നടക്കേണ്ട ശാരീരിക ബന്ധങ്ങളില്‍ പോലും യാതൊരു കുറ്റബോധവുമില്ലാതെ ഏര്‍പ്പെടുന്ന ധാരാളം കാമുകികള്‍ എന്റെ കൂട്ടുകാരായുണ്ട്‌... ചിലര്‍ ഒരു നേരമ്പോക്കിന്‌ അല്‍പം ... മറ്റു ചിലരാവട്ടെ ... യാതൊരു അതിരുമില്ല...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശരിയാണ്‍്.മാറിചിന്തിക്കുന്ന പല സ്ത്രീകളും മോശ്ശമായി ചിത്രീകരിക്കപ്പെടുന്നു.

മാറ്റം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

നവരുചിയന്‍ said...

കൂട്ടുകാരെ കണ്ടെത്തുമ്പോള്‍ പോലും അണ്ണ്‍ പെണ്‍ വെത്യാസം നോക്കുന്ന കാലം കഴിഞ്ഞു . മാറുന്ന ലോകത്തോടൊപ്പം മാറാന്‍ നമുടെ സമുഹത്തിന് കഴിയുന്നില്ല . ഇപ്പോളും തന്റേടം ഉള്ള പെണ്‍കുട്ടികളെ എനിക്ക് ഇഷ്ടം ആണ് . പക്ഷെ എന്റെ ഭാര്യ ആയി വരുന്നവള്‍ എന്നെ അനുസരികണം എന്ന് പറയുന്ന ഒരു പാടു പേരെ എനിക്ക് അറിയാം . ഇതിന് എന്ന് മാറ്റം ഉണ്ടാകുന്നോ അന്ന് നാം ശെരി ആയ വഴി കണ്ടെത്തും .

ഉപാസന || Upasana said...

Seethaa

"പിറ്റേന്നുവൈകുന്നേരം കോടിക്കുപ്പായവുമിട്ടു കുഞ്ഞുനൂറു രവിയുടെ അടുത്തുവന്നു നിന്നു.
നൂറുവിണ്റ്റെ കൈപിടിച്ചു നാലുവയസ്സുള്ള ചാന്തുമുത്തുവും നിന്നു.
ചാന്തുമുത്തുവിനു ഉടുപുടവയുണ്ടായിരുന്നില്ല.
അവളെത്തണ്റ്റെ അരില്‍കിലേക്കണച്ചുകൊണ്ട്‌ രവിപറഞ്ഞു,
"ഞാന്‍ മറന്നു പൊയി, നാളെ ചാന്തുമുത്തുവിനു പാവാട തയ്പ്പിച്ചു തരാട്ട്വൊ"
"മാണ്ടാ" അവള്‍പറഞ്ഞു
"വേണ്ടേ? അതെന്താത്‌? "
"തെക്കനു കൊടുത്താമതി"
"അതെന്താ ചാന്തുമുത്തുനു കുപ്പായം വേണ്ടേ? "
"തെക്കമ്പലുതാകട്ടെ"

(ഖസാക്കിണ്റ്റെ ഇതിഹാസം-ഒ.വി. വിജയന്‍) "

Supereb, iNGineyoru vaachakam njaanivide theere pratheexichchilla tto

Lekhanm nannaayi vizadamaayi pinne kamant idam...

"thekkan eppo balthakuvummaa"
"ore perunnaL kazhinjja kaNNE"
"pernnaLe eppa kazhiyummaa"
"naale naaL kazhinjja kaNNE"

enthe sundaramaaya vaakkukaL aaNallE...

upasana onne ezhuthunnuNT...
Kaathirikkoo
:)
upaasana

Sanal Kumar Sasidharan said...

തെറ്റി നില്‍ക്കുന്ന ഒരു ചിന്ത ഭൂമീപുത്രിയുടെ എഴുത്തിലെല്ലാം ഉണ്ട്.ഈ തെറ്റിനില്‍ക്കല്‍ പരമ്പരാഗതമായ ശരികള്‍വച്ചുനോക്കുമ്പോള്‍ മാത്രമാണ് തെറ്റിനില്‍ക്കലാകുന്നത്.ഈ തെറ്റുകള്‍ ശരികളാണെന്നു വിളിച്ചുപറയാന്‍ ആര്‍ജ്ജവം ഉള്ള ഒരു സമൂഹം വരണം.

(എന്നിരുന്നാലും , സാനിയ മിര്‍സ ഒരു ശരിയിലേക്കും കൊണ്ടുപോകുന്നു എന്ന ചിന്ത എനിക്കില്ല കേട്ടോ.പെണ്ണിന്റെ നെഞ്ചില്‍‍ വലിച്ചുകെട്ടിയ ബാനറുകള്‍ വെറും മുലക്കച്ചകള്‍ മാത്രമാണ്.സാനിയ മിര്‍സ ഒരു പരസ്യപ്പലകയും.സാനിയ മിര്‍സയെ പുരോഗതിയായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ മറ്റു ചില ഗൂഡോദ്യേശ്ശ്ങ്ങളും ഉണ്ട്.)

Sandeep PM said...

സമ്മതിക്കുന്നു...സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ്‌.അവരുടെ സ്വാതന്ത്ര്യം ഒരു കാലഘട്ടത്തിന്റെ ആവശ്യകത തന്നെയാണ്‌.

പക്ഷെ എന്നെ വിഷമിപ്പിക്കുന്നത്‌ വേറൊന്നുമല്ല. അവരുടെ കണ്ണുമടച്ചുള്ള പോക്ക്‌. അല്‍പ്പം നേരം ഒന്നിരുന്ന് ചിന്തിച്ചാല്‍ ആകാശം ഇടിഞ്ഞ്‌ വീഴുമെന്ന ഭാവം.പെണ്‍ക്കുട്ടികള്‍ക്കിടയില്‍ വായനാശീലം തീരെ കുറയുന്നു എന്ന് എനിക്ക്‌ തോന്നുന്നു.ശരിയായ ദിശയില്‍ ചിന്തിക്കുന്ന പെണ്‍ക്കുട്ടികളും കുറവാണ്‌.

ആറിവോട്‌ കൂടീച്ചേര്‍ന്ന ആര്‍ജ്ജവം മാത്രമേ വളര്‍ച്ചയ്ക്ക്‌ ഉപകരിക്കു.

വളര്‍ന്നോളു ...ആകാശം മുട്ടെ ...സന്തോഷമേയുള്ളു..പക്ഷെ വളര്‍ച്ച മുഴുവനോടെ ആയിരിക്കണം എന്ന് മാത്രം.

Anonymous said...

Please rearrange ur type lay out. Its very difficult to read... Please do it...

Anonymous said...

bhoomiputhree,
vallathe vishamam,alla kuttabodham,thonnippicha post.ennekkurichum kootiyalle ithu?
charithrathil idam pidikunnthinekkal pradhanam manassamaadhanam ennu karuthippokunna streekalil oruval njanum.

Unknown said...

സ്ത്രീ വിമോചിപ്പിക്കപ്പെടണം - തീര്‍ച്ചയായും! പക്ഷേ അതു് അറുപതു് - എഴുപതുകളിലെ പാശ്ചാത്യവനിതകള്‍ തെറ്റായി മനസ്സിലാക്കിയതും, പ്രാവര്‍ത്തികമാക്കിയതും പോലെ ബ്രാ ഊരി റോഡിലേക്കെറി‍യുന്നതിലൂടെ നേടാം എന്നു് ധരിക്കുന്നതു് തെറ്റായിരിക്കുമെന്നു് തോന്നുന്നു. സ്ത്രീയെ "‌അടിമ" ആക്കുന്ന ഭാരതീയ-സാമൂഹിക-സാഹചര്യങ്ങള്‍ ആഴത്തിലേക്കിറങ്ങിച്ചെന്നു് പഠിക്കുകയാണു് ആദ്യം വേണ്ടതു്. രോഗകാരണം മനസ്സിലാക്കി ചികിത്സിക്കാതെ ശാശ്വതമായ രോഗശാന്തി സാദ്ധ്യമാവുമോ?

സ്ത്രീ സ്വതന്ത്രയാവുകയെന്നാല്‍ ഏതു് പുരുഷനോടും കൂടെ ഉറങ്ങുന്നതാണെന്നു് ധരിച്ചുവച്ചിരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഭാരതത്തില്‍ വിരളമല്ല. അതാണു് സ്ത്രീവിമോചനം എങ്കില്‍ അതിനുവേണ്ടി വലിയ പൊരുതലിന്റെ ഒന്നും ആവശ്യമില്ല. അതു് വേണ്ടവര്‍ ഇപ്പോഴും അതു് ചെയ്യുന്നുണ്ടു്. കാപട്യം മൂലം ആരും അതു് സമ്മതിക്കാറില്ല എന്നു് മാത്രം!

ഭാരതീയ-സാമൂഹിക-വ്യാധിയുടെ കാരണങ്ങളില്‍ പണ്ടേ വലിച്ചെറിയേണ്ട ഇഷ്ടസ്വര്‍ഗ്ഗങ്ങളുടെ പങ്കു് ‍വളരെ ഏറെയാണു്. അതുകൊണ്ടാവാം വിന്‍ഡോ ഡ്രെസ്സിംഗിലൂടെ, മായ്ക്കാന്‍ കഴിയാത്തതിനെ മറയ്ക്കാന്‍‍ ഭാരതീയര്‍ തത്രപ്പെടുന്നതു്!‍ തങ്ങള്‍ക്കു് വേണ്ടതു് എന്തെന്നു് സ്ത്രീകള്‍ അറിയണം, അതിനുശേഷം അതു് നേടാന്‍ ശ്രമിക്കണം. ഇതൊരു ഉപദേശമല്ല, എന്റെ അഭിപ്രായമാണു്.

ഭൂമിപുത്രി said...

വാത്മീകി,കാലംആവശ്യപ്പെടുന്ന വേഗതയില്‍ മുന്‍പോട്ടാഞ്ഞു നടക്കുന്ന ഇന്നത്തെപെണ്‍കുട്ടിയും,അതിനൊപ്പമെത്താന്‍ മടിച്ചും വിഷമിച്ചുനില്‍ക്കുന്ന ആണ്‍കുട്ടികളും തമ്മിലുള്ളദൂരം വളരെവലുതാണു.വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ ഒരു രോഗലക്ഷണം മാത്രം.ഒരു transitional stage ആകാമിതു.പിന്നെ കേരളത്തിന്റെകാര്യമെടുക്കുമ്പോള്‍ the most common contributing factor-alcoholism ആണെന്നു പറയപ്പെടുന്നു.നരകജീവിതത്തില്‍നിന്നും കരകേറാനുള്ളധൈര്യം പെണ്‍കുട്ടികള്‍ക്കിന്നുകൂടുതലായുണ്ടായതൊരു
കാരണമാണ്‍.

അമൃത,കേരളംപോലെയൊരു repressive സമൂഹത്തില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ കൈവരുന്ന സ്വാതന്ത്ര്യം,ശരിയ്ക്കു കൈകാര്യം
ചെയ്യാനറിയാതെ overboard പോകുന്നവരുണ്ടാകും.എങ്കിലും നമ്മുടെനാട്ടിലെ ഒരു ശരാശരിപ്പെണ്‍കുട്ടി പല മൂ‍ല്ല്യങ്ങളും
മുറുക്കിപ്പിടിച്ചു തന്നെയാണ്‍ ജീവിയ്ക്കുന്നതു.
പിന്നെ,ഈ പാതിവൃത്യം എന്നവാക്കിനോടു തന്നെ എനിയ്ക്കുയോജിയ്ക്കാന്‍ വയ്യ.
ഈ ഒരു സങ്കല്‍പ്പത്തിന്റെ മറപിടിച്ചാണ്‍,ഇന്നു സൂര്യനെല്ലിപ്പെണ്‍ക്കുട്ടിയടക്കമുള്ള പല നിര്‍ഭാഗ്യവതികളെയുംസമൂഹം വേട്ടയാടുന്നതു.
അതിനുപകരം പങ്കാളിയോടുള്ള സത്യസന്ധത,വിശ്വസ്ഥത,ആത്മാര്‍ത്ഥത എന്നൊക്കയുള്ള വാ‍ക്കുകളാണു വേണ്ടതു-പൂരുഷനും സ്ത്രീക്കും ഒരേപോലെ ബാധകമാകുന്ന സങ്കല്‍പ്പങ്ങള്‍.
പതിവൃത,കന്യക,വേശ്യ ഇവയ്ക്കൊന്നും പുല്ലിംഗമില്ലെന്നതു
സാറാജോസഫ് ചൂണ്ടിക്കാണീച്ചപ്പോളാണ്‍ പലരും അറിഞ്ഞതു തന്നെ.

ഉപാസനേ,താങ്കള്‍ക്കിഷ്ട്ടപ്പെട്ട ഈ വരികള്‍,എഡീറ്റ്ചെയ്യപ്പെട്ടാണു
ലേഖനം പ്രസിദ്ധീകരിച്ചു വന്നതെന്ന തമാശ അറിയാമോ?
വന്നു ബാക്കികൂടി പറയാന്‍ മറക്കല്ലേ..

സനാതനന്‍,ഈ വിഘടനസ്വഭാവം പലപ്പോഴും ഒരു വലീയ ഒരു
Strain ഉം ആണ്കേട്ടൊ :).
ഞാനിവിടെ സാനിയയുടെ ആസ്ലോഗന്‍ മാത്രമെ കണകിലെടുത്തുള്ളു എന്നാറിയാമല്ലൊ.
പക്ഷെ,ഒരു യാഥാസ്ഥിതികസമൂഹത്തില്‍ നിന്നുംവരുന്ന സാനിയ,വളരെ ചെറിയപ്രാ‍യത്തില്‍തന്നെ ഒട്ടേറെ ചങ്ങലകള്‍
പൊട്ടിച്ചെറിഞ്ഞാണു ഒരു achiever ആയതെന്ന സത്യം അംഗീകരിക്കാതെ പറ്റില്ലല്ലൊ.
ദീപൂ,വായന പൊതുവേകുറയുന്ന കാലമാണു.
പെങ്കുട്ടികള്‍ തങ്ങള്‍പെരുമാറുന്ന ഇത്തിരിവട്ടത്തിനുമപ്പുറം
താല്‍പ്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് ഒട്ടും പോരാതെവരുന്നുവെന്നതു ശരിതന്നെയാണ്‍.

Creative black,ഇപ്പോള്‍ അക്ഷരങ്ങള്‍ വ്യക്തമായോഎന്നു നോക്കണേ

നിലീ,വരൂ ഈബൂലോകത്തിലേക്കു..
നഷ്ട്ടസ്വപ്നങ്ങളൊക്കെ കുറെയൊക്കെ ഇവിടെനിന്നു വീണ്ടെടുക്കാം.

ബാബൂ, സ്ത്രീസ്വാതന്ത്ര്യം-ഫെമിനിസം ഒക്കെ വളരെയധികം തെറ്റിദ്ധരിയ്ക്കപ്പെട്ട വാക്കുകളാണ്‍.നമ്മുടെ മാദ്ധ്യമങ്ങളിലെ
സ്ത്രീബിംബങ്ങള്‍ പൂര്‍വാധികം, sex-objects ആയി പ്രത്യക്ഷപ്പെടുന്നതു ഒരുദാഹരണം.

നവരുചിയന്‍,പ്രിയ-സന്തോഷം ഇവിടെക്കണ്ടതില്‍.

ഇവിടെവന്നു ഇത്രയുംവലീയ ഒരു പോസ്റ്റ് വായിച്ച്അഭിപ്രായവും പ്രോത്സാഹനവും നല്ലവാക്കുകളും
പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും തിരിയെ തരാന്‍ സ്നേഹം മാത്രം...

ഉപാസന || Upasana said...

ഭൂമിപുത്രി,
എല്ലാം വായിച്ചു വീണ്ടും...

ഒരു സമൂഹത്തെ പക്വതയും പാകതയുമില്ലാത്ത യുവാക്കള്‍ക്ക് എത്രത്തോളം അധപതിപ്പിക്കാന്‍ സാ‍ധിക്കുമോ അതിനേക്കാളേറെ അധപതിപ്പിക്കാന്‍ സാധിക്കും പക്വതയില്ലാത്ത പെണ്‍കുട്ടികള്‍ക്ക്. എല്ലാം പെണ്‍കുട്ടികളുടെ ചുമതലയാണ് എന്നൊന്നുമല്ല ഞാന്‍ പറഞ്ഞ് വരുന്നത്. എല്ലാ യുവാക്കളും കുത്തഴിഞ്ഞ പോലെയാണെന്നും ഞാന്‍ കരുറ്റുന്നില്ല. കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പെണ്‍കുട്ടികളാണെന്നുള്ള ഒരു സൂചന മാത്രം. അവര്‍ വിചാരിച്ചാല്‍ എന്തും സാധിക്കും.

നന്നായിപ്പെരുമാറിയ പെണ്‍കുട്ടികളുടെ ചരിത്രമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.ഉദാ:- കിരണ്‍ബേദി
നന്നായിപ്പെരുമാറാത്ത പെണ്‍കുട്ടികളുടെ ജീവിതവും ചിലപ്പോള്‍ ഞാന്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ അത് നളിനി ജമീലമാരുടെ അല്ല മറിച്ച് ഫൂലന്‍‌ദേവിയെപ്പോലുള്ളവരുടെ.

നല്ല ഒരു ലേഖനമാണ് ഭൂമിപുത്രിയുടേത്.
അഭിനന്ദിക്കുന്നു.
:)
എന്നും സ്നേഹത്തോടെ
ഉപാസന

Anonymous said...

the case of chineese woman who never looked at men in the past -- well behaved?
the case of modern chineese girl who massages everybody in the street -- well behaved?

a colleague of mine had just been back from a short visit to the great china.he is dismayed by the giant leap that country made in last 10 years. but he is confused whether the change could be classified as development. but the most shocking thing he said was about women in china.
chineese women were of a kind that never looked straight on the face of men. that was the kind of society prevailed there. they were considered frigid with all sensibilities drained out from their heart. but now the modern china is never sorry for their girls who are on the streets engeged in massaging for a meagre amount of money.
what a change.thank god only kerala can still atleast discuss an issue like this -- well behaved girls.

ഭൂമിപുത്രി said...

ഉപാസനേ,വീണ്ടുംകണ്ടതില്‍ ‍സന്തോഷം.അപക്വമായ സ്വതന്ത്ര്യപ്രഖ്യാപനം ചിലപ്പോള്‍ പെണ്‍കുട്ടികളേ കൂടുതല്‍ ചൂഷണത്തിനു തന്നെ ഇരയാക്കാറുണ്ടെന്നുള്ളതു സത്യം!
അനൂപ്.അഭിപ്രായത്തിനു നന്ദി.അനൂപ് ചൂണ്ടിക്കാണിച്ച രണ്ടു extreme situation നും ഇടയ്ക്കെവിടെയോ ആണു പെണ്‍കുട്ടി തന്റെ സ്വന്തം സ്വത്വവും സ്വതന്ത്ര്യവും
കണ്ടെത്തേണ്ടതു എന്നുവ്യക്തമാണല്ലൊ.

പ്രയാസി said...

എന്തൊക്കെ പ്രസംഗിച്ചാലും തമ്മിലുള്ള വിത്യാസം അതൊരു വിത്യാസം തന്നെയാണു..!

അവനു അവളും അവള്‍ക്കു അവനും ആകാന്‍ തോന്നുമ്പോഴാണ്.. ഇടക്കുള്ളവര്‍ കൂടുന്നത്..ചാന്തുപൊട്ടുകള്‍..!

തന്റേടമില്ലാത്ത ആണും തന്റേടിയായ പെണ്ണും സമൂഹത്തിനു ദോഷം തന്നെ..

നവരുചിയന്‍ പറഞ്ഞപോലെ തന്റേടമുള്ള പെന്‍‌കുട്ടികളെ എനിക്കിഷ്ടമില്ല.
ഞാന്‍ കെട്ടുന്നവളെ ഭാര്യയെന്നതിനെക്കാളും ഇണയെന്നായിരിക്കും ഞാന്‍ പരിചയപ്പെടുത്തുന്നത്..ഭരിക്കപ്പെടുന്നവള്‍ എന്ന പരാതിയും ഉണ്ടാവില്ല..

നന്നായി പെരുമാറുന്നവരെക്കാള്‍ നന്നായി പ്രദര്‍ശിപ്പിക്കുന്നവരാ സമൂഹത്തില്‍ കൂടുതല്‍..

Unknown said...

തീര്‍ച്ചയായും ഭൂമിപുത്രിയോട് ഞാന്‍ യോജിക്കുന്നു. സമൂഹം കല്‍പ്പിച്ചു വച്ച ചില ചട്ടക്കൂടുകള്‍ക്ക് പുറത്തോരു ലോകം ഇന്നും പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. ആധുനികതയുടെ വക്താക്കളകുന്നവര്‍ പോലും അത്തരം ചട്ടക്കൂടിനകത്ത് പെണ്‍കുട്ടികള്‍ ഒതുങ്ങണമെന്ന് വാശിപിടിക്കുന്ന സമൂഹമാണ് നമുക്കു ചുറ്റും.മാറ്റത്തിലൂറ്റം കൊള്ളുമ്പോളും മാറാന്‍ മടിക്കുന്ന സമൂഹം. ഇങ്ങിനെ ഒരു സമൂഹത്തില്‍ മാറിചിന്തിക്കുന്നവര്‍ തെറ്റിധരിക്കപ്പെടുന്നു. അവരെ സംശയ്ദൃഷ്ടിയോടെ കാണുന്നു.

ഏറനാടന്‍ said...

അതു വാസ്തവം!

Mahesh Cheruthana/മഹി said...

ഭൂമിപുത്രി,
നന്നായിപ്പെരുമാറുന്ന പെണ്‍കുട്ടികള്‍
സ്വന്തം വ്യക്തിത്വത്തിലൂടെ കര്‍മ മണ്ഡലങ്ങളിലൂടെ സമൂഹ്യ മൂല്യങ്ങള്‍ സംരക്ഷിചാല്‍ തീര്‍ചയായും അവളെ ലോകം അറിയും ആദരിക്കും!നല്ല ലേഖനം !
"ഹൃദ്യമായ ക്രിസ്തുമസ്സ്‌ പുതുവല്‍സര ആശംസകള്‍"

~മഹി~

ഭൂമിപുത്രി said...

യാത്രയിലായിരുന്നതുകൊണ്ട് പ്രയാസി,ജയനാരായണന്‍,ഏറനാടന്‍,മഹേഷ് ഒക്കെഎഴുതിയ അഭിപ്രായങ്ങള്‍ കാണാന്‍ വൈകി.
എല്ലാവര്‍ക്കും നന്ദി,നമസ്കാ‍രം!
പ്രയാസി, “തന്റേടമില്ലാത്ത ആണും തന്റേടിയായ പെണ്ണും സമൂഹത്തിനു ദോഷം തന്നെ” എന്നെഴുതിയതിനു മറുപടിതന്നെയാണ് ഈ ലേഖനം.
ബൂലോകസുഹൃത്തുകള്‍ക്കെല്ലാവര്‍ക്കും,അല്‍പ്പം വൈകിയെങ്കിലും,ഹൃദയംനിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സഹനശക്തിയുള്ളവളല്ലേ സ്ത്രീ...........?
അതു മറക്കരുത്..
അവള്‍ അമ്മയില്‍ നിന്നും തുടങ്ങുന്നു.
പെങ്ങളായും....കാമുകിയായും...ഭാര്യയായും മാറുന്നു അവള്‍...അല്ലെ..?പിന്നെ എന്തുകൊണ്ട് ഒരുസ്ത്രീക്ക് ഒരു സുഹൃത്തിനേയും കാമുകനേയും തിരിച്ചറിയാന്‍ പറ്റുനില്ലാ..?

പെരുമാറ്റചട്ടങ്ങള്‍ എന്തുകൊണ്ട് മനസ്സിലാക്കാന്‍ പറ്റുനില്ലാ..?

ഭര്‍ത്താവിന്റെ ഇഷ്ടം അറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്നവളാകണം ഭാര്യ..
ഭാര്യയെന്നാല്‍ ഇണയാകണം അല്ലാതെ തെറ്റുകുറ്റങ്ങളും കുറ്റപ്പെടുത്തലുകളും അല്ലാ ജീവിതം,
സ്ത്രീ ചൂഷണത്തിന്‌ വിധേയയാവുന്നുവെന്നതില്‍ തര്‍ക്കമില്ല.. പക്ഷേ... ഭൂമിപുത്രീ.. ഇതിനെല്ലാം മറ്റൊരു വശം കൂടിയുണ്ട്‌....അതെന്തെ ചിന്തിക്കുന്നില്ലാ..?

ചിന്തകള്‍ക്കപ്പുറമാണ് മന്‍ഷ്യമനസ്സ് മനുഷ്യന് എന്തും ചിന്തിക്കാം പക്ഷെ അവിടെ സ്തീ‍ ഒരു അമ്മയാണ് പെങ്ങളാണ് കാമുകിയാണ് ഭാര്യയാണ് ഇവിടെയെല്ലാം സ്തീ എന്നത് വളരെ പ്രായൊഗികമര്‍ഹിക്കുന്നൂ പക്ഷെ ഇതെല്ലാം തിരിച്ചറിയാല്‍ സ്തീകൂടെ മുന്‍ കൈ എടുക്കുകയും വേണം..

ഭൂമിപുത്രി said...

സജീ,സ്ത്രീ എങ്ങിനെയൊക്കെയുള്ളവള്‍ ആകണം എന്ന സാമാന്യധാരണകള്‍ക്കപ്പുറം,താന്‍ സ്വയംഎന്താണ്‍ എന്നതു അറിയാന്‍ ശ്രമിയ്ക്കണം എന്നതിലാണ്‍ ഞാന്‍ അടിവരയിട്ടതു.സഹനശക്തി
കൂടുതലായി പ്രകൃതികൊടുത്തിട്ടുള്ളതുകൊണ്ട്, ‘എല്ലാം സഹിച്ചുമിണ്ടാതെയിരുന്നോളണം’എന്നു വന്നുകൂടുന്നുമുണ്ട്.അതിനോടാണ്‍ എതിര്‍പ്പ്.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.